ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു

 

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി.

 

കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പല്‍. ഇറ്റാലിയന്‍-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന മലയാളി യുവതി വാഴൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫി(21)നെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ദോഹയില്‍നിന്നുള്ള വിമാനത്തിലാണ് ആന്‍ ടെസ കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. രാത്രി 7.45-ഓടെ വാഴൂരിലെ വീട്ടിലെത്തി.

ഒരുവര്‍ഷം മുന്‍പാണ് എം.എസ്.സി.യുടെ മുംബൈയിലെ ഷിപ്പിങ് കമ്പനിയില്‍ ആന്‍ ടെസ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് കപ്പലിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടു. കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും വരുംദിവസംതന്നെ എല്ലാവരെയും മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ആന്‍ ടെസ ജോസഫ് കഴിഞ്ഞ ദിവസം വീട്ടുകാരോട് പറഞ്ഞിരുന്നു. കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണ്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവം ഉണ്ടായില്ല. മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ഭയമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഒരു സ്ത്രീയെന്ന പരിഗണന ലഭിച്ചിരുന്നു. ഇതാകാം മോചനം എളുപ്പമാകാന്‍ കാരണമെന്നും ടെസ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും വിദേശകാര്യമന്ത്രാലയവും എംബസിയും വിഷയത്തില്‍ ഇടപെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട്. എല്ലാവരോടും നന്ദി.

Leave a Reply

Your email address will not be published.

Previous Story

കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു

Next Story

എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest from Main News

ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ്

ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച്

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം

യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല ;പി.വി. അൻവർ

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന്  മുൻ എം.എൽ.എയുമായ പി.വി. അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി

സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.