സ്പർധ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമനടപടിയെന്ന് ജില്ലാ കലക്ടർ

പരസ്പര വിദ്വേഷം, സ്പർധ എന്നിവ വളർത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ
കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പേജുകൾ നിരന്തരമായി പരിശോധിക്കുന്നുണ്ട്.വിദ്വേഷം വളർത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ശിക്ഷാർഹമാണ്. എല്ലാവരും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപൂർണവും കാര്യക്ഷമവുമായി നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; പൊന്നാനി ആർക്കൊപ്പം ?

Next Story

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍

Latest from Local News

കെ.എസ്.ടി.യു സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി

കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം കിഡ്സ് എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷ അരിക്കുളം കെ.പി.എം.സ്.എം

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച