സ്പർധ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമനടപടിയെന്ന് ജില്ലാ കലക്ടർ

പരസ്പര വിദ്വേഷം, സ്പർധ എന്നിവ വളർത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ
കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പേജുകൾ നിരന്തരമായി പരിശോധിക്കുന്നുണ്ട്.വിദ്വേഷം വളർത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ശിക്ഷാർഹമാണ്. എല്ലാവരും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപൂർണവും കാര്യക്ഷമവുമായി നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; പൊന്നാനി ആർക്കൊപ്പം ?

Next Story

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍

Latest from Local News

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടന്നു. ഇതോടൊപ്പം 2026 -27 വർഷത്തെ പദ്ധതി രൂപീകരണത്തിന്