ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; ചാലക്കുടി ആർക്കൊപ്പം??

 

തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. 2008ലാണ് ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. ബെന്നി ബെഹന്നാൻ (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

ഇത്തവണ ചാലക്കുടി ആർക്കൊപ്പം??

ചില ഇടവേളകളില്‍ ഇടതുപക്ഷത്തോടോപ്പം നിന്നുവെങ്കിലും ഭൂരിപക്ഷം വേളകളിലും വലതു ഭാഗത്തേക്കാണ് ചായ്‌വ്. സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് ഇ.ബാലാനന്ദന്‍ 1980ല്‍ വിജയിച്ച മണ്ഡലമാണിത്. ചാലക്കൂടി ആദ്യം അറിയപ്പെട്ടത് മുകുന്ദപുരം ലോക്‌സഭാമണ്ഡലമെന്നാണ്. 2008 ലാണ് മണ്ഡല പുനര്‍ നിര്‍ണ്ണയ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ചാലക്കുടിയായത്. കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ മുകുന്ദപുരം മണ്ഡലത്തിന് വേണ്ടി വാശി പിടിച്ചതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമൂട്ടിയായി നിന്നതും പോയ കാല ചരിത്രം. 2019ലെ ലോക്‌സബാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ബെന്നിബഹനാന്‍ 1,32,274 വോട്ടിനാണ് സിനിമാതാരം ഇന്നസെന്റിനെ തോല്‍പ്പിച്ചത്.

2019ലെ ഫലം
ബെന്നി ബഹനാന്‍ കോണ്‍ഗ്രസ്,വോട്ട് നില-4,73,444(ഭൂരിപക്ഷം-1,32,274)
ഇന്നസെന്‍റ് വറീദ്,സി.പി.എം വോട്ട് നില-3,41,170
എ.എന്‍.രാധാകൃഷ്ണന്‍,ബി.ജെ.പി വോട്ട് നില-1,28,996
പി.പി.മൊയ്തീന്‍ കുഞ്ഞ്(എസ്.ഡി.പി.ഐ) ലഭിച്ച വോട്ട്-4,687

ഇത്തവണത്തെ പോരാളികള്‍
ബെന്നിബെഹനാന്‍ (കോണ്‍ഗ്രസ്)
പ്രൊഫ.സി.രവീന്ദ്രനാഥ് (സി.പി.എം)
കെ.എം.ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി)
അഡ്വ.ചാര്‍ലി പോള്‍ (ട്വന്റി,ട്വന്റി)

മുന്‍ എം.പി.മാര്‍
1952-കെ.ടി.അച്ചുതന്‍-കോണ്‍
മുകുന്ദപരം ആയപ്പോള്‍
1957-നാരായണന്‍ കുട്ടി മേനോന്‍ (സി.പി.ഐ)
1962,67-പനമ്പളളി ഗോവിന്ദമേനോന്‍ (കോണ്‍)
1971,77-എ.സി.ജോര്‍ജ് (കോണ്‍)
1980-ഇ.ബാലാനന്ദന്‍ (സി.പി.എം)
1984-കെ.മോഹന്‍ദാസ് (കേരളാ കോണ്‍ഗ്രസ്)
1989,91-സാവിത്രി ലക്ഷ്മണന്‍ (കോണ്‍)
1996-പി.സി.ചാക്കോ (കോണ്‍)
1989-എ.സി.ജോസ് (കോണ്‍)
1999-കെ.കരുണാകരന്‍ (കോണ്‍)
2004-ലോനപ്പന്‍ നമ്പാടന്‍ (സി.പി.എം)
ചാലക്കുടിയായപ്പോള്‍
2009-കെ.പി.ധനപാലന്‍ (കോണ്‍)
2014-ഇന്നസെന്റ് വരീദ് (സി.പി.എം)
2019-ബെന്നി ബഹനാന്‍ (കോണ്‍)
ചാലക്കുടി മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍
കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല)
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് (എറണാകുളം ജില്ല)

സാധ്യതകള്‍
ബെന്നി ബഹനാന്‍-  കഴിഞ്ഞ തവണത്തെ മികച്ച ഭൂരിപക്ഷം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, നിലവിലെ എം.പി.
സി.രവീന്ദ്രനാഥ്- മുന്‍ മന്ത്രി, ഏവര്‍ക്കും സ്വീകാര്യന്‍.
കെ.എം.ഉണ്ണികൃഷ്ണന്‍- ബി.ജെ.പി യുടെ ചാലക്കുടി മണ്ഡലത്തിലെ വളര്‍ച്ച, മോദിയുടെ വികസനനയം.
അഡ്വ.ചാര്‍ലി പോള്‍-ട്വന്റി ട്വന്റിയുടെ വളര്‍ച്ച, ഇടത് വലത് മുന്നണികള്‍ക്ക് ഭീഷണി. നിഷ്പക്ഷ വോട്ട് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം.

Leave a Reply

Your email address will not be published.

Previous Story

തൃശൂർ പൂരം ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ​ഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ

Next Story

ലോക്സഭാതിരഞ്ഞെടുപ്പ് 2024 അവലോകനം ; ഇടുക്കി ജില്ല ആർക്കൊപ്പം?

Latest from Main News

കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ

കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15