പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി

തൃശൂര്‍: പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായിരുന്നു വി.

ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ തടിച്ചു കൂടുന്ന തേക്കിന്‍കാട് മൈതാനിയിലെ തൃശ്ശൂര്‍ പൂരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഈ തിരക്കിനിടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുന്നതും പോലീസ് അവരെ കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും പതിവ് കാഴ്ചയാണ്. പൂരം പോലെയുള്ള വലിയ പരിപാടികളിലെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വി കേരള പൊലീസുമായി ചേര്‍ന്ന് ഈ നൂതന ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല പൊലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് വി ക്യൂആര്‍ കോഡ് ബാന്‍ഡ് പ്രകാശനം ചെയ്തു. വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ തൃശൂര്‍ സോണല്‍ മാനേജര്‍ സുബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും ഏളുപ്പവും ആക്കുന്നതിനായി സാങ്കേതിക വിദ്യയിലൂന്നിയുള്ള വിവിധ സേവനങ്ങളും മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നതില്‍ വി എന്നും മുന്‍പന്തിയിലാണെന്ന് വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു. ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ ഒത്തുചേരുന്ന തേക്കിന്‍കാട് മൈതാനിയില്‍ നിരവധി കുട്ടികളെയാണ് കൂട്ടം തെറ്റി കാണാതാവുന്നത്. ബി സംവണ്‍സ് വി എന്ന കാമ്പയിനിലൂടെ സമൂഹത്തിന്റെ ഒത്തൊരുമയും ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന വിയുടെ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ വലിയ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പൊലീസിന് സഹായകരമാകും. കേരള പൊലീസുമായി ചേര്‍ന്നുള്ള ഈ ഉദ്യമത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ പ്രവൃത്തിയില്‍ ഓരോ പൗരനും തങ്ങള്‍ക്കൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൂരത്തിനിടെ നേരിട്ടിരുന്ന ഒരു വലിയ വെല്ലുവിളിക്ക് പരിഹാരമെന്നോണം വിയുമായി ചേര്‍ന്ന് നൂതനമായ ഒരു സംവിധാനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന് ജില്ല പൊലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് പറഞ്ഞു. തിരക്കിനിടെ കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവരെ സുരക്ഷിതമായി കണ്ടെത്തുന്നതിലും വിയുടെ സുരക്ഷ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ കേരള പോലീസിന് വലിയ തോതില്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരനഗരിയിലെ വിയുടെ സ്റ്റാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ലഭിക്കും. കേരള പോലീസുമായി ചേര്‍ന്ന് 8086100100 എന്ന പൂരം ഹെല്‍പ്പ് ലൈന്‍ നമ്പറും വി പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

Next Story

കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

Latest from Main News

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന്

കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്.

തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്ഐടി പരിശോധന

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) പരിശോധന. വൻ പോലീസ്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്