ഹാഷിഷ് ഓയിലുമായി യുവാവ് എക്സ്സൈസ് പിടിയിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവും പാർട്ടിയും ചേർന്ന് 224 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂർ ദേശത്ത് കാട്ടിൽ പറമ്പ് വീട്ടിൽ പ്രവീൺ കെ പി യെയാണ് വിൽപ്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

മലാപറമ്പ് വേങ്ങേരി ബൈപ്പാസിൽ നിന്നും പ്രൊവിഡൻസ് കോളേജിലേക്ക് പോകുന്ന റോഡിന്റെ അരികിലുള്ള ആരോഗ്യ കുടുംബ ക്ഷേമ പരിശീലന കേന്ദ്രത്തിന് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ്.1 ഗ്രാം ഹാഷിഷ് ഓയിൽ 4000 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ടിയാൻ സമ്മതിച്ചിട്ടുണ്ട് ടി ഹാഷിഷ് ഓയിൽ ടിയാൻ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്ക് കൊണ്ടുവന്നതാണ്.പാർട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു സിപി, സിവിൽ എക്സൈസ് ഓഫീസർമാരായ റസൂൺ കുമാർ, വിനു വി വി, എക്സൈസ് ഡ്രൈവർ ബിബിനീഷ് എം എം എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

നാടുണർത്തി ശൈലജ ടീച്ചറുടെ പര്യടനം

Next Story

കാപ്പാട് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനത്തിൻ്റെ നാളുകൾ

Latest from Local News

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

മുചുകുന്ന് സ്വപ്ന നിവാസ് കല്യാണിക്കുട്ടി അന്തരിച്ചു

മുചുകുന്ന്:സ്വപ്ന നിവാസ് കല്യാണിക്കുട്ടി ( 73) അന്തരിച്ചു ഭർത്താവ്: ചന്തു കുട്ടി മക്കൾ: സ്വപ്ന ,സുസ്മിത, അഭിലാഷ് .മരുമക്കൾ: മനോജ് ഒളവണ്ണ,

ഈ മഞ്ഞ തവളകൾ എറെ ആകർഷകം

കാസർകോടൻ ഗ്രാമങ്ങളിൽ നിറഞ്ഞു മഞ്ഞ തവള. വേനൽ മഴ പെയ്തു തുടങ്ങിയതോടെയാണ് ജലാശയങ്ങളിലും വയലേലകളിലും ഇവ നിറഞ്ഞത്. മറ്റ് ഭാഗങ്ങളിൽ കാണുന്ന

സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ലെതര്‍വര്‍ക്സ് പരിശീലനം

സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട് തൊഴില്‍ പരിശീനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് വര്‍ഷ ദൈര്‍ഘ്യമുളള ബുക്ക് ബൈന്‍ഡിംഗ്, ലെതര്‍വര്‍ക്സ്

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.