പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം,വെളളി ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം (വലിയ വിളക്ക്), വെളളി (കാളിയാട്ടം)  ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മന്ദമംഗലത്ത് നിന്നുളള വസൂരിമാല വരവും ഇളനീര്‍ക്കുല വരവും ക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രത്തിലേക്ക്  പ്രവേശിക്കുന്നതോടെ ദേശീയ പാതയില്‍ രാത്രി 10 മണിവരെ ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിക്കും.

ഏപ്രിൽ 4 ന്. 11 മണി മുതൽ രാത്രി 8 മണി വരെയും, 5ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെ യുമാണ് നിയന്ത്രണം. വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയിൽ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ 17 മൈൽ സിൽ നിർത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കർ വാഹനങ്ങൾ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങളിൽ നിർത്തിയിടണം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കൽ ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിനു സമീപം നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം.

കാളിയാട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഗതാഗതം നിയന്ത്രിക്കും. റൂറല്‍ എസ്.പി, വടകര,പേരാമ്പ്ര ഡി.വൈ.എസ്.പിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പിഷാരികാവില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക. അത്തോളി,കൊയിലാണ്ടി,മേപ്പയ്യൂര്‍,പേരാമ്പ്ര,പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍,സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ കൂടാതെ ഇരുന്നൂറ് പോലീസുകാരും ക്രമസമാധാന പരിപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായുണ്ടാകും. ആള്‍ക്കൂട്ടത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ രഹസ്യ ക്യാമറകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പടെ വലിയൊരു സംഘം മഫ്ടി പോലീസിനെയും ക്ഷേത്ര പരിസരത്ത് വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തും വരുന്ന ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പുതിയ ബൈപ്പാസ് നിർമ്മാണമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലങ്ങൾ മാറ്റി ഇടണമെന്നും കൊയിലാണ്ടി സി ഐ മെൽവിൻ ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് വടകരയിൽ വനിതകളുടെ മഹാ സംഗമം

Next Story

ഓടുന്ന വണ്ടിയിൽ നിന്ന് തള്ളിയിട്ട് ടി.ടി.ആറിനെ കൊലപ്പെടുത്തി; അക്രമി പിടിയിൽ

Latest from Main News

മലപ്പുറവും കോഴിക്കോടും ജപ്പാൻ ജ്വരം വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ

കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത്

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. അയോന മോൺസൺ (17)

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച   കാസർഗോഡ് ജില്ല