അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

/

പയ്യോളി: പയ്യോളി അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ജ്യോതിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

Next Story

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു; കേരളത്തില്‍ 13 രൂപ വര്‍ധിക്കും

Latest from Local News

മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ സമഗ്ര പഠന പിന്തുണ പരിപാടി നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടന്ന സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്

ചരിത്രത്തിലെ അഞ്ചു നൂറ്റാണ്ടുകളുടെ കഥ ‘വേരുകൾ’ വേദിയിലേക്ക്

കേരളത്തിന്റെ ചരിത്രയാത്രയെ അപൂർവമായ സമഗ്രതയോടെ വേദിയിൽ അവതരിപ്പിക്കുന്ന ‘വേരുകൾ’ എന്ന നാടകം ഇനി അരങ്ങിലേക്ക്. പോർച്ചുഗീസുകളുടെ കേരളത്തിലേക്കുള്ള വരവോടെ ആരംഭിച്ച്, സാമൂഹിക

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ അന്തരിച്ചു

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ (86) അന്തരിച്ചു. അച്ഛൻ പരേതനായ മൂടാടി ചാത്തുകുട്ടിമാസ്റ്റർ. അമ്മ പരേതയായ പടിഞ്ഞാറ്റിടത്ത് അമ്മുകുട്ടി അമ്മ. സഹോദരങ്ങൾ പരേതനായ

മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി

മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും,

മരളൂർ മഹാദേവ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കല്ലിടൽ കർമ്മം നടത്തി

മരളൂർ മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം നിർമ്മിക്കുന്ന ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെയും നാഗത്തറയുടെയും കല്ലിടൽ കർമ്മം