ക്ഷേത്രങ്ങളിലെ മോഷണം വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പരിശോധന നടത്തി

 

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാഞ്ഞിലശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവർന്നു. വിരലടയാള വിഗദ്ധർ വെള്ളിയാഴ്ച പരിശോധന നടത്തി. ഫിംഗർ പ്രിന്റ് എക്സ്പേർട്ട് രഞ്ജിത്ത്, എസ്. ഐമാരായ ദിലീപ് മഠത്തിൽ, എൻ .കെ മണി, സിവിൽ പോലീസ് ഓഫീസർ ഗംഗേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്.

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലുമാണ് പരിശോധന നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കുറ്റ്യാടി ഉണ്ണിനായർ സന്നിഹിതനായിരുന്നു. കാലത്തിൽ ജമീല എം.എൽ.എ മോഷണം നടന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കെ എം സുരേഷ് ബാബുവിന് സന്നദ്ധസേവ പുരസ്ക്കാരം

Next Story

മലപ്പുറത്ത് ശക്തമായ ഇടിമിന്നലിൽ വാഴയൂരിൽ വീട് തകർന്നു

Latest from Local News

എ.ഐ.വൈ.എഫ്  യുവ സംഗമം നാളെ (ആഗസ്റ്റ് 15) മേപ്പയൂരിൽ

മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം

റാണി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് ‘സ്റ്റാൻ്റ് അപ് റൈസ് അപ്’ സംഘടിപ്പിച്ചു.

മേപ്പയൂർ എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി

മേപ്പയ്യൂർ: മേപ്പയൂർ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന സ്വാതന്ത്ര്യം തന്നെ

നവകേരള സദസിലൂടെ ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മേൽക്കൂരയൊരുങ്ങുന്നു

ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മഴയും വെയിലും കൊണ്ടുള്ള ബസ് കയറ്റത്തിന് വിരാമമാകുന്നു. നവകേരള സദസ്സിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് കോടി രൂപ