ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷൻ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിൻ്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകൾ അടിച്ചുതകർത്തത്. നാലിൽ കൂടുതൽ ആളുകൾ അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. കുഞ്ഞമ്മദ് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ . സങ്കീർണമായ ശസ്ത്രക്രിയയിലുടെ മാത്രമേ കാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.സി. പ്രഭാകരൻ, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, എടവന രാധാകൃഷ്ണൻ, എം. കുഞ്ഞായൻ കുട്ടി, കെ.രവി , ബ്ളോക്ക് പഞ്ചായത്തംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഇന്ദിര,എം. പ്രകാശൻ, നിജീഷ്, കെ.എം. അമ്മത് എന്നിവർ സംസാരിച്ചു. ആക് ഷൻ കമ്മറ്റി ഭാരവാഹികൾ: ചെയർമാൻ എ .എം. സുഗതൻ, കൺവീനർ എം. കുഞ്ഞായൻ കുട്ടി.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കൊയിലാണ്ടി തീരപാത പുനർനിർമ്മിക്കാൻ അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കും

Next Story

നന്തിയിൽ തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി’ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ മെഡിസിൻ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനത്തില്‍ ആറ് മാസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ

കെ.എം ബാലകൃഷ്ണൻ നായർ അനുസ്മരണവും, കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളിൽ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തവർക്കുള്ള അനുമോദനവും നടത്തി

കെ.എം ബാലകൃഷ്ണൻ നായർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളിൽ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത റേഷൻ വ്യാപാരികളെ അനുമോദിക്കുകയും