സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി

/

സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി. സർക്കാർ ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ വീടിന്റെ ആധാരം വാങ്ങില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കാനും നിർദേശമുണ്ട്. സംസ്ഥാനത്തെ വിവിധ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള വ്യവസ്ഥകൾ പലതായിരുന്നു. ഇവ ഏകീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.

വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള കാലാവധി ഏഴ് വർഷമാക്കി ചുരുക്കി. വീടിന്റെ ആധാരം തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങിവക്കേണ്ടതില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നല്കണം. അപേക്ഷകന്റെ പേരിലുള്ള കരാർ റദ്ദ് ചെയ്തു നല്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ വീണ്ടും പരിഗണിക്കാനുള്ള കാലാവധി അഞ്ച് വർഷമാക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    

 

Leave a Reply

Your email address will not be published.

Previous Story

അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

Next Story

മേലൂർ ദാമോദരൻ ലൈബ്രറിയുടെ “എഴുത്തുകാരിയോടൊപ്പം” പരിപാടി ജൂലൈ 5 വെള്ളിയാഴ്ച

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍