തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

കോഴിക്കോട്: തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരും. പുതിയ ഇളവുകൾ തീരദേശ വാസികൾക്ക് ആശ്വാസമാകും. ഇളവുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിമർശനം.

നിയമസഭയിൽ നൽകിയ മറുപടിയിലാണ് സർക്കാർ നിയമത്തിൽ ഇളവ് നലകാനുള്ള നടപടിയെ കുറിച്ച് വ്യക്തമാക്കിയത്. ഇതിനായി കരട് തീരദേശ പരിപാലന പ്ലാൻ തയാറാക്കി. കേന്ദ്ര നിയമത്തിൽ വന്ന ഭേദഗതിയുടെ തുടർച്ചയായാണ് നടപടി. നിർമ്മാണ നിയന്ത്രണം നിലനിൽക്കുന്ന 66 തീരദേശ പഞ്ചായത്തുകൾ സിആർസെഡിൽ മൂന്നിൽ നിന്ന് സിആർസെഡ് രണ്ടിലേക്ക് മാറും. ഇതോടെ നിയന്ത്രണങ്ങൾക്ക് ഇളവ് വരും.

പൊക്കാളി പാടങ്ങളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 1000 ച. മി. അധികം വിസ്തീർണമുള്ള കണ്ടൽകാടുകളുടെ ബഫർ സോൺ ഒഴിവാക്കാനും കരടിൽ നിർദേശമുണ്ട്. ഉൾനാടൻ ജലാശയങ്ങളുടെ നിർമാണ നിരോധന മേഖല 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറക്കുമെന്നും കരടിൽ പറയുന്നു. പുതിയ ഇളവുകൾ തീരദേശ ആവാസവ്യവസ്ഥയെ തകർക്കുന്നത് വേഗത്തിലാക്കും എന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നുണ്ട്.

തീരദേശവസികൾക്ക് ആശ്വാസമേകാൻ എന്ന് കാട്ടിയാണ് സർക്കാർ പുതിയ ഇളവുകൾ കൊണ്ട് വരുന്നത്. നാഷണൽ സെൻ്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെൻ്റിന് സമർപ്പിച്ച കരട് പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നതോടെ നിലവിൽ വരും.

   

Leave a Reply

Your email address will not be published.

Previous Story

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ്

Next Story

സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് അറിയപ്പെടും

Latest from Main News

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി