ആഹ്ലാദം, ഇത് മറക്കാനാവാത്ത അനുഭവം -മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ

/

എന്റെ മാന്ത്രിക ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ വേദികളിൽ ഒന്നായിരുന്നു ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ചരിത്ര പ്രധാനമായ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി, യുനെസ്കോ കോഴിക്കോട് നഗരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ്. ഉദ്ഘാടന ചടങ്ങിന് മുൻപുള്ള 45 മിനുട്ടോളം, സാഹിത്യവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മായാജാല പ്രകടനം നിറഞ്ഞ് കവിഞ്ഞ സദസ്സിന് മുൻപിൽ എളിയ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. പ്രശസ്തരായ എഴുത്തുകാരും, സാംസ്‌ക്കാരിക നായകൻമാരും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കൻമാരും, പത്രപ്രവർത്തകരും, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ, ഇരിപ്പിടം പോലുമില്ലാതിരുന്ന നൂറുകണക്കിന് സഹൃദയരും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിന് മുൻപിൽ ഇന്ദ്രജാല പ്രകടനം നടത്താൻ ഭാഗ്യമുണ്ടായി.

25 വർഷത്തിലധികമായുള്ള അനുഭവ പരിചയം (പിതാവ് ശ്രീധരൻ വിയ്യൂരിനൊപ്പവും) എനിക്ക് മാജിക്ക് മേഖലയിൽ ഉണ്ടെങ്കിലും, ഈ സവിശേഷമായ വേദിയിൽ നിൽക്കുമ്പോൾ ചെറിയ രീതിയിലുള ടെൻഷൻ ഉള്ളിൽ നന്നായി ഉണ്ടായിരുന്നു. പക്ഷേ നിറകയ്യടികളോടെ സദസ്സ് തീമാറ്റിക്കലായ മാജിക്കിനെ സ്വീകരിച്ചപ്പോൾ ഉള്ളിൽ തണുത്ത മഴ, തുടർന്ന് സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഉദ്ഘാടന വേദിയിൽ, മുഖ്യാതിഥികളോടൊപ്പം എം.ടി യുമായി ബന്ധപ്പെടുത്തിയ രണ്ട് മാജിക്ക്. കറുത്ത ഫോട്ടോ ഫ്രെയിമിൽ സന്തോഷത്തിന്റെ പൂവിതളുകളും, പ്രതീക്ഷകളുടെ വർണ്ണ കടലാസുകളും വിശിഷ്ടാതിഥികൾ ഒരുമിച്ച് വിതറിയപ്പോൾ ഫ്രെയിമിൽ തെളിഞ്ഞ് വന്ന എം.ടി.യുടെ മുഖം, വേദിയിലുള്ളവരും സദസും ഒരുപോലെ സന്താഷത്തോടെ സ്വീകരിച്ചു.

തുടർന്ന് എം.ടി യുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ആദ്യത്തെ താളിൽ ബഹു. മിനിസ്റ്റർ എം.ബി രാജേഷ് കയ്യൊപ്പ് ചാർത്തുകയും, ഒപ്പം ബഹു. മിനിസ്റ്റർ മുഹമ്മദ് റിയാസ് മാജിക്ക് വടി വീശുകയും ചെയ്തപ്പോൾ പുസ്തകത്തിൽ നിന്നും പറന്നുയർന്ന വെള്ളരി പ്രാവ്. സാധാരണ ചെയ്യുന്ന നോർമൽ ഷോകളേക്കാൾ സാഹിത്യ സംബന്ധിയായതിനാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ ഗൃഹപാഠവും, കുറച്ച് ചിലവേറിയ മുന്നൊരുക്കങ്ങളുമൊക്കെ വേണ്ടി വന്നെങ്കിലും,ഈ മഹത്തായ പരിപാടിയുടെ ഭാഗഭാക്കായി, ചിലവിനുള്ള കാശ് പോലും സ്വീകരിക്കാതെ കോർപ്പറേഷന് വേണ്ടി, കോഴിക്കോടിന് വേണ്ടി പ്രോഗ്രാം ചെയ്തപ്പോൾ അതിലേറെ നിർവൃതി.  വലിയ സന്തോഷം.

ഒപ്പം അസുഖകാരണങ്ങളാൽ എം ടി എത്താതിരുന്നതും, അദ്ദേഹത്തിന് മുൻപിലോ അല്ലെങ്കിൽ അദ്ദേഹത്തിനൊപ്പമോ മാജിക് ചെയ്യാൻ സാധിക്കാതിരുന്നതും വലിയ ദു:ഖമായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

സർവീസ് തുടങ്ങിയാലും കെഎസ്ആർടിസി ബസിൽ ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം

Next Story

റേഷൻ വ്യാപാരികളുടെ വേതനം പരിക്ഷ്ക്കരണം ഉടനെ നടപ്പിലാക്കണം: കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ കൺവെൻഷൻ

Latest from Local News

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും

ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക് കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ അന്തരിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ

പെരുവട്ടൂർ എൽ. പി സ്കൂളിൽ ജെ.ആർ.സി സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ്