ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഇന്ത്യൻ തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച മുതൽ

റിയാദ് : ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും. ഇവരിൽ പകുതിയിലേറെപ്പേർ കല്ലേറുകർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽനിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു.

  

ചൊവ്വാഴ്ച‌ രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിയുള്ള മുഴുവൻ തീർത്ഥാടകരും ബുധനാഴ്ച വൈകുന്നേരത്തോടെ അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തി. തിരക്കൊഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവീസ് കമ്പനിക്കും മിനയിൽനിന്ന് മടങ്ങുന്നതിന് പ്രത്യേകം സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്.

ചുരുക്കം ഹാജിമാർ ചൊവ്വാഴ്‌ കാൽനടയായി താമസസ്ഥലത്ത് തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് കാൽനടയായി മടങ്ങുന്ന ഹാജിമാർക്ക് വഴികാണിക്കാനായി മലയാളി സന്നദ്ധസേവനസംഘങ്ങൾ മിനയിലെ വിവിധവഴികളിൽ തമ്പടിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിലെത്തിയ മലയാളി ഹാജിമാരിലധികവും ബുധനാഴ്ചകൂടി കല്ലേറുകർമം പൂർത്തിയാക്കിയാണ് മടങ്ങിയത്.

Leave a Reply

Your email address will not be published.

Previous Story

തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ. പി ഗൗരി അന്തരിച്ചു

Next Story

സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

Latest from Uncategorized

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ

സിപിഎം നേതാവ് മൂത്തോറൻ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്