ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ ആദ്യ അലോട്മെന്റ്‌റ് പ്രസിദ്ധീകരിച്ചേക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാം. ട്രയല്‍ അലോട്മെന്റില്‍ 2,44,618 പേരാണ് ഉള്‍പ്പെട്ടിരുന്നത്. 2.5 ലക്ഷത്തോളം പേര്‍ ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.

കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്മെന്റ് റിസല്‍റ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാധ്യത പരിശോധിക്കേണ്ടത്. അലോട്മെന്റ് ലഭിച്ചവര്‍ ഈ ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്മെന്റ് കത്തുപരിശോധിച്ച് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്‌കൂള്‍ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്‌മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോള്‍ സ്‌കൂളില്‍നിന്ന് പ്രിന്റെടുത്തു നല്‍കും.

ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവര്‍ ഫീസടച്ച് നിര്‍ബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്‌മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്മെന്റിനുകൂടി ഇതേരീതിയില്‍ താത്കാലിക പ്രവേശനം സാധ്യമാണ്. എന്നാല്‍, മൂന്നാമത്തെ അലോട്‌മെന്റില്‍ സ്ഥിരമായി സ്‌കൂളില്‍ ചേരണം.

Leave a Reply

Your email address will not be published.

Previous Story

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

Next Story

”രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…” കെ.കെ രമയുടെ ഫേസ്ബുക്ക് ശ്രദ്ധേയമാവുന്നു

Latest from Main News

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി