കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുമായി കെഎസ്ആർടിസി

കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

എഞ്ചിനീയറിംഗ് /ഫാർമസി പ്രവേശനത്തിനായി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ KEAM 2024 – 05.6.2024 മുതൽ 09.06.2024 വരെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടക്കുന്നതിനാൽ പരീക്ഷാർത്ഥികളുടെ തിരക്കിനനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ലഭ്യമാക്കുന്നതാണ്.

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതിലേക്കായ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഇതിലേക്കായ ഉത്തരവ് നൽകുകയായിരുന്നു.
രാവിലെ 10 മണി മുതൽ 01 മണി വരെയും ഉച്ചയ്ക്കുശേഷം 03.30 മുതൽ 05 മണി വരെയുമാണ് പരീക്ഷാ സമയം. പരീക്ഷാർത്ഥികൾക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.
യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ അഡീഷണൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Next Story

രക്ഷിതാക്കൾക്കായി ‘വിദ്യാ വാഹൻ’ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

Latest from Main News

ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.

കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്‌.

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതി.  റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന്