ചികിത്സപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്കായി ഹൈക്കോടതി ഇടപെടൽ

ചികിത്സപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്കായി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. കുട്ടിയുടെ ഇരുപത്തിയൊന്നാം വയസുവരെയുള്ള ചികിത്സ, വിദ്യാഭ്യാസ ചെലവുകൾ സർക്കാർ പൂർണമായും വഹിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കൈ നഷ്ടപ്പെട്ടത് ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും ഇക്കാര്യത്തിൽ സർക്കാർ ഉറപ്പുവരുത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് എഴുതാനും മറ്റ് കാര്യങ്ങൾ സ്വന്തമായി ചെയ്യാനും പ്രത്യേക പരിശീലകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. ജോലി കിട്ടുന്നതിന് കൈ നഷ്ടപ്പെട്ടത് ഒരു തടസമാകരുതെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞതിനാൽ കുട്ടിക്ക് അനുയോജ്യമായ സർക്കാർ ജോലി ഭാവിയിൽ പ്രത്യേക പരിഗണന നൽകിയോ സംവരണ അടിസ്ഥാനത്തിലോ ഉറപ്പാക്കാനുള്ള നിയമപരമായ ബാധ്യത ഇനി സർക്കാരിനുണ്ട്. 

Leave a Reply

Your email address will not be published.