മാളിക്കടവിലെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കോഴിക്കോട്: ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മരിച്ച യുവതിയുടെ ഡയറിയിൽ നിർണായക വിവരങ്ങൾ. 16 വയസുമുതൽ യുവതി പീഡനത്തിന് ഇരയായിരുന്നുവെന്നും വൈശാഖനുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന കുറിപ്പുകളുമാണ് ഡയറിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പോക്സോ വകുപ്പ് കൂടി ചേർത്തു.പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക  ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ജോലി സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആത്മഹത്യയുടെ നാടകമൊരുക്കി യുവതിയെ കൊലപ്പെടുത്തിയതായും, തുടർന്ന് ലൈംഗിക പീഡനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം 24നാണ് യുവതിയെ വൈശാഖന്റെ ഇൻഡസ്ട്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published.

Previous Story

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ: ജാമ്യ അപേക്ഷകളിൽ ഇന്ന് നിർണായക വിധി

Next Story

മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

Latest from Main News

റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കേരള പൊലീസ് എഐ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവ് നടപ്പിലാക്കണമെന്ന് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെട്ടതാണെന്ന കേരള സർക്കാറിൻ്റെ ഉത്തരവ് പാലിക്കണമെന്ന് ഓഹരി ഉടമകളുടെ കൂട്ടായ്മയായ ഷെയർ

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ (ജനുവരി 29). ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സ്ഥിതിയെ കുറിച്ചറിയാനുള്ള 2025ലെ സാമ്പത്തിക അവലോക

മൂന്നാം ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. പരാതിക്കാരിയുമായി ഉഭയസമ്മത