കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഗണിതം എന്ന വിഷയത്തെ ഭയത്തിൽ നിന്ന് ആസ്വാദനത്തിലേക്ക് മാറ്റിയ അപൂർവ അധ്യാപകരിൽ ഒരാളാണ് കൊയിലാണ്ടി പൂക്കാട് സ്വദേശി ആദർശ് മാടഞ്ചേരി. അസാധാരണമായ അധ്യാപന ശൈലിയും കഥാപരമായ അവതരണവും ഹാസ്യത്തിന്റെ സ്പർശവുമാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയയിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമാക്കിയത്.
സ്കൂൾ പഠനം മുതൽ മത്സരപരീക്ഷാ തയ്യാറെടുപ്പ് വരെ (ഓൺലൈൻ + ഓഫ്‌ലൈൻ) കോഴ്സുകൾ നൽകുന്ന Xylem Learning എന്ന വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ആദർശ്, 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഗണിതം എളുപ്പവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുന്നു. NEET, JEE പോലുള്ള മത്സര പരീക്ഷകൾ ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്റെ ക്ലാസുകളും ഓൺലൈൻ കണ്ടന്റുകളും വലിയ സഹായമാണ്.
Instagram YouTube തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ 35 ലക്ഷത്തിലധികം ആളുകളെയാണ് അദ്ദേഹം സ്വാധീനിച്ചിരിക്കുന്നത്. ഹ്യൂമർ, കഥപറച്ചിൽ, പ്രായോഗിക പഠന ടിപ്സ്, മോട്ടിവേഷൻ സന്ദേശങ്ങൾ എന്നിവ ചേർത്തുള്ള വീഡിയോകൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. “ഗണിതം കഠിനമല്ല, ശരിയായ രീതിയിൽ പഠിച്ചാൽ രസകരമാണ്” എന്ന സന്ദേശമാണ് ആദർശ് സ്ഥിരമായി മുന്നോട്ടുവയ്ക്കുന്നത്.

ഗണിത അധ്യാപകൻ എന്ന നിലക്ക് പുറമേ, സ്റ്റോറി ടെല്ലർ, പബ്ലിക് സ്പീക്കർ എന്നീ നിലകളിലും ആദർശ് ശ്രദ്ധേയനാണ്. ജീവിതാനുഭവങ്ങളും രംഗങ്ങളും പങ്കുവച്ച് യുവതലമുറയെ സ്ഥിരതയിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.
ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അധ്യാപകരിൽ ഒരാളായി ആദർശ് മാടഞ്ചേരി മാറിക്കഴിഞ്ഞു. പഠനം വെറും പരീക്ഷ വിജയത്തിനായി മാത്രമല്ല, ജീവിത വിജയത്തിനുള്ള ഒരു യാത്രയാണെന്ന ബോധ്യം വിദ്യാർത്ഥികളിൽ വളർത്തുകയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ വിജയം.
സോഷ്യൽ മീഡിയയിൽ സ്ഥിരതയും വ്യത്യസ്തതയും ചേർത്തുള്ള കണ്ടന്റിലൂടെ ലക്ഷക്കണക്കിന് പേരുടെ മനസ്സ് കീഴടക്കിയ ആദര്‍ശ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.5 ലക്ഷം ഫോളോവേഴ്സും 5.5 കോടി വ്യൂസും പിന്നിട്ടിരിക്കുന്നു.
സാമൂഹിക രാക്ഷട്രീയ വിഷയങ്ങളിലും കൃതൃമായ നിലപാട് പറയുന്ന ആദര്‍ശ്, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയും മുന്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ചേമഞ്ചേരി യുഡിഎഫ് ചെയര്‍മാനുമായ സത്യനാഥ് മാടഞ്ചേരിയുടെ മകനാണ്.







