കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഷാഫി പറമ്പില്‍ എം പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് എം പി നല്‍കിയ നിവേദനം ബന്ധപ്പെട്ട റെയില്‍വേ അധികൃതര്‍ക്ക് അയച്ചു കൊടുത്തതായി മന്ത്രി അറിയിച്ചു. കൊയിലാണ്ടി സ്റ്റേഷന്‍ ഗ്രേഡ് ഉയര്‍ന്നത് കണക്കിലെടുത്ത് സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എം പി ആവശ്യപ്പെട്ടത്. വടകര,മാഹി സ്റ്റേഷനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനാണിത്. അതിനാല്‍ വരുമാനവും ഉയര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റേഷനിലെ നിലവിലുളള കെട്ടിടത്തിന് ആവശ്യത്തിന് സൗകര്യമില്ല.സ്‌റ്റേഷനില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ സൗകര്യം വേണം. വൈദ്യൂതി വിളക്കുകള്‍ കൂടുതല്‍ വേണം.രണ്ടും പ്ലാറ്റ്‌ഫോം മേല്‍ക്കൂര നീട്ടണം. ആദ്യത്തെയും അവസാനത്തെയും കംപാര്‍ട്ടുമെന്റുകള്‍ ഷെല്‍ട്ടര്‍ ഇല്ലാത്ത സ്ഥലത്താണ് വന്നു നില്‍ക്കുന്നത്. അതിനാല്‍ വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ വണ്ടിയില്‍ കയറുന്നതും ഇറങ്ങുന്നതും.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ഒന്‍പത് കോടി രൂപയുടെ പദ്ധതി റെയില്‍വേയുടെ പരിഗണനയിലുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി നേരത്തെ യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ എം.പി അറിയിച്ചിരു്‌നനു.
പാലക്കാട് ഡിവിഷനില്‍ അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ വികസനത്തിനായി 18 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം -കണ്ണൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 16305 / 16306), മംഗളൂരു സെന്‍ട്രല്‍ -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 22609 / 22610), ചെന്നൈ സെന്‍ട്രല്‍ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്(നമ്പര്‍ 22637 / 22638 ), ലോക്മാന്യ തിലക് തിരുവനന്തപുരം ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്(നമ്പര്‍ 16345 / 16346),തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (നമ്പര്‍ 06163 / 06164 )എന്നീ വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണമെന്നാണ് എം പി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശതിരഞ്ഞെടുപ്പ് 2025 -കോഴിക്കോട്  ജില്ല അപ്ഡേറ്റ്സ് പോളിംഗ് ശതമാനം

Next Story

പൊയിൽക്കാവ് കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ അന്തരിച്ചു

Latest from Main News

എന്‍ എച്ച് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടി ശല്യം രൂക്ഷം

ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടിശല്യം രൂക്ഷം. പന്തലായനി,കൊല്ലം,പൊയില്‍ക്കാവ്,തിരുവങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷം പൊടി കൊണ്ടു മൂടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 20 വർഷം കഠിനതടവ്, 50,000 പിഴ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. 20 വർഷം കഠിനതടവ്, 50,000 പിഴ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,