തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സഹായ രജീവന്റെ ഉടമസ്ഥതയിലുള്ള ‘അമല ഉർപവം മാത’ ബോട്ടാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഉയർന്ന തീവ്രതയുള്ള എൽഇഡി ബൾബുകൾ ബോട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. നിലവിൽ കടലിൽ മത്സ്യബന്ധനത്തിന് 12 വോൾട്ട് ശേഷിയുള്ള ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ ശേഷിയുള്ളവ ഉപയോഗിക്കുന്നത് കേന്ദ്ര-സംസ്ഥാന നിയമപ്രകാരം നിയമലംഘനമാണ്. ബേപ്പൂർ മറൈൻ എൻഫോഴ്‌സ്മെന്റ് സബ് ഇൻസ്പെക്ടർ ടികെ രാജേഷ്, കെ രാജൻ, മനു തോമസ്, റെസ്ക്യൂ ഗാർഡ് വിസ്നേശ്, താജുദ്ദീൻ, വിശ്വജിത്ത്, ബിലാൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
Latest from Local News
കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി
പേരാമ്പ്ര:മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്രയിൽ കൺവെൻഷൻ നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM







