കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പുരസ്‌ക്കാര ചടങ്ങ് നവംബർ 2 ന് സംവിധായകനും അഭിനേതാവുമായ ശ്രീ ജിയോ ബേബി ഉത്ഘാടനം ചെയ്യും.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ ശ്രീ. കമൽ, അഭിനേതാവ് ശ്രീ. സുധീഷ്, സംവിധായകൻ ശ്രീ, ജ്യോതിഷ് ശങ്കർ (ചിത്രം പൊന്മാൻ ) തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രതിഭാധനർ പുരസ്‌കാരങ്ങൾ സ്വീകരിക്കും.
നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരിക്കും.
സിനിമാറ്റോഗ്രാഫർ ശ്രീ. വിപിൻ മോഹൻ, ഗാനരചയിതാവ് ശ്രീ. സന്തോഷ് വർമ്മ, അഡ്വ: കെ.സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി നഗരസഭ ), ശ്രീമതി നവീന വിജയൻ (കേരള ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ ), ഗാനരചയിതാവ് നിധീഷ് നടേരി,സംവിധായകൻ ശിവദാസ് പൊയിൽക്കാവ്, ക്യാമറമാൻ പ്രശാന്ത് പ്രണവം തുടങ്ങിയവർ പങ്കെടുക്കും.
ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ, സ്നേഹാദരം, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ എന്നിവ വേദിയിൽ സമർപ്പിക്കുന്നു.
ഏപ്രിൽ ഒന്നിന് എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ ഫെസ്റ്റിവലിന്റെ സമാപനവുമാണ് പുരസ്‌ക്കാര ചടങ്ങ്.
പ്രവാസികൾ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള മുന്നൂറോളം പേരാണ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊയിലാണ്ടിയിലെത്തുന്നത്.
കൊയിലാണ്ടി ടൌൺ ഹാളിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പുരസ്‌ക്കാര ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജന കൺവീനർ ഹരി ക്ലാപ്സ്, സംഘടന പ്രസിഡന്റ് ജനു നന്തി ബസാർ, ജന സെക്രട്ടറി സാബു കീഴരിയൂർ, ബബിത പ്രകാശ്, ആഷ്‌ലി വിജയ്, റിനു രമേശ്, കിഷോർ മാധവൻ, രഞ്ജിത് നിഹാര, ഷിജിത് മണവാളൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
Latest from Local News
അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍
താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം
സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജനുവരി 11, 12 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച
കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരി സംസ്ഥാന കമ്മറ്റി അംഗം എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന
മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം







