ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ 24 ആണ് ഫറോക്ക് എ സി പി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, SI സുജിത്, ബേപ്പൂർ SI നൗഷാദ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജൂലൈ 17ന് ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ വിരുന്ന് താമസിക്കാൻ വന്നതായിരുന്നു പ്രതി.
പ്രതി സൗജന്യയും, ഗായത്രിയും ബാംഗ്ലൂർ സുരാനയിൽ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ PG കോഴ്സിന് പഠിച്ചു വരികയായിരുന്നു. അതിനിടയിലുള്ള അവധി ദിവസങ്ങളിൽ ബേപ്പൂരിൽ ഗായത്രിയുടെ വീട്ടിൽ വന്ന് താമസിക്കുകയും മൂന്നാം നാൾ പോകുന്ന സമയം ആരും അറിയാതെ ക്ലാസ്മേറ്റിന്റെ 36 പവൻ സ്വർണ്ണം അടിച്ചുമാറ്റി പോവുകയും ആണ് ഉണ്ടായത്.
തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും താൻ ഇനി കോളേജിലേക്ക് വരില്ലെന്നും പറഞ്ഞ് കോളേജ് അധികൃതരെ വിശ്വസിപ്പിച്ചു. എന്നാൽ കിട്ടിയ സ്വർണം പണയം വെച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താൻസാനിയായിലുള്ള പ്രതിയുടെ ബന്ധുവിന്റെ അടുത്തേക്ക് രാജ്യം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്.
ഗുജറാത്തിൽ നിന്നും പ്രതിസൗജന്യ മുംബൈയിലേക്ക് ഫ്ലൈറ്റ് മാർഗ്ഗം കടന്നു. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് മൂന്ന് സംഘങ്ങളായി ഗുജറാത്ത് അഹമ്മദാബാദ് മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഫറോക്ക് സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്.
നാളെ പ്രതിയെ കേരളത്തിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചെടുത്ത മുതലുകൾ എവിടെ ഉണ്ട് എന്നതിനെക്കുറിച്ചു മറ്റും വിശദമായി ചോദ്യം ചെയ്താലേ അറിയാൻ സാധിക്കു.