മലബാർ മേഖലയിലെ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്‌നം പരിഹരിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഈ മേഖലയിലെ ആയിരക്കണക്കിന് ഭൂവുടമകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖലയിൽ നികുതി കെട്ടാത്ത ഭൂമി രജിസ്റ്റർ ചെയ്ത് കരം ഒടുക്കാൻ അനുവാദം നൽകുന്നതിന് 1895 ല്‍ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ടിൽ ഉള്ള വ്യവസ്ഥകൾ ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ 2005 ൽ മലബാർ ലാന്റ് രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് ആകമാനം ബാധകമായ 1961-ലെ കേരള ലാൻഡ് ടാക്സ് ആക്ട് നിലവിൽ വന്നത് മൂലം ഇക്കാര്യങ്ങൾക്ക് ബാധകമാക്കേണ്ടത് പ്രസ്തുത നിയമം ആണ് എന്ന ലോ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് നിയമ സഭയിൽ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില നിയമപ്രശ്നങ്ങളാല്‍ കേരള ലാന്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മലബാർ മേഖലയിൽ ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചു വന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ ഉപദേശം ലക്ഷ്യമാക്കിയ ശേഷം 1961-ലെ ലാൻഡ് ടാക്സ് ആക്ട് പ്രകാരം തുടർ നടപടികൾ പുനരാരംഭിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ലാൻഡ് ടാക്സ് ആക്ടിലെ 3(3) വകുപ്പ് പ്രകാരം കൈവശക്കാരൻ എന്നതിൻറെ പരിധിയിൽ നികുതി കിട്ടാത്ത ഭൂമി ഉടമകൾ ഉൾപ്പെടും എന്നു കണക്കാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
Latest from Main News
പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള
ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് പെൻഷൻ വിതരണം.
ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ
ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്







