സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കുന്നു

സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കുന്നു. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്ന ലോട്ടറിയായ ഓണം ബമ്പര്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. സെപ്തംബര്‍ 27 നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പിന്റെ തൊട്ടുമുന്‍പ് വരെ ലോട്ടറി വാങ്ങാനുള്ള അവസരമുണ്ടായിരിക്കും. 

25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന് 48 മണിക്കൂര്‍ മാത്രം ശേഷിക്കെ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആണ് ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നത്. ഇതര ജില്ലകളിലെ ടിക്കറ്റിന് പ്രിയമേറിയതോടെ ഇത്തവണ തിരുവനന്തപുരത്തെ ലോട്ടറി കടകളില്‍ ജില്ലകള്‍ തിരിച്ച് വരെ ടിക്കറ്റ് വെച്ചിരിക്കുകയാണ്. പതിവ് പോലെ നറുക്കെടുപ്പ് അടുക്കുമ്പോഴാണ് ടിക്കറ്റ് വില്‍പന ഇത്തവണയും കുതിച്ച് കയറുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഭൂരിഭാഗവും പാലക്കാട് നിന്നുള്ള ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിച്ചത് എന്നതിനാലാണ് ഇതര ജില്ലയില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡേറുന്നത്. ഇന്നലെ ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 74 ലക്ഷത്തോളം ഓണം ബമ്പറുകളാണ് വിറ്റഴിച്ചത്. ഇന്നും നാളേയും മറ്റന്നാളുമായി ടിക്കറ്റ് വില്‍പന കുതിച്ചുയരും എന്നുറപ്പാണ്. 

കഴിഞ്ഞ വര്‍ഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 22 പേരെ കോടിപതികളാക്കുന്ന തരത്തിലുള്ള സമ്മാന ഘടനയാണ് ഓണം ബമ്പറിന്റേത്. മറ്റ് ബമ്പറുകളില്‍ നിന്ന് ഓണം ബംപറിന് ആകര്‍ഷണം കൂടാനുള്ള കാരണവും ഇത് തന്നെയാണ്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് ഇത് ലഭിക്കുക. രണ്ടാം സമ്മാനത്തില്‍ തന്നെ 20 കോടീശ്വരന്‍മാരെ സൃഷ്ടിക്കാന്‍ ഓണം ബംപറിനാകും. കൂടാതെ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മീഷനായും കോടികള്‍ ലഭിക്കും. ഇത്തരത്തില്‍ 22 കോടീശ്വരന്‍മാരെയാണ് ഓണം ബമ്പര്‍ സൃഷ്ടിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നിങ്ങനെ പത്ത് സീരീസുകളില്‍ ആണ് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. 

ഇതും 20 പേര്‍ക്ക് വീതം ലഭിക്കും. ഓരോ സീരീസിലും രണ്ട് സമ്മാനം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 10 പേര്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ 10 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. ഒമ്പതാം സമ്മാനം 500 രൂപയാണ്. സമാശ്വാസ സമ്മാനമായി ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ഇത്തരത്തില്‍ ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബമ്പറില്‍ സമ്മാനത്തുകയായി നല്‍കുക. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി തെക്കയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Next Story

ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം

 കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി.  കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്

എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ്

താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു; ജാഗ്രത നിർദേശവുമായി പോലീസ്

ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്.

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള