കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ചുരം ഇല്ലാത്തതുമായ പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു കിടക്കുകയായിരുന്ന ഈ പദ്ധതിയുടെ നിർവഹണം, താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത പ്രതിസന്ധി മറികടക്കാൻ അനിവാര്യമാണ്. വനമേഖലയിലെ സർവ്വേ നടപടികൾക്ക് ഡ്രോൺ ഉപയോഗത്തിന് മാത്രമേ അനുമതിയുള്ളൂ എന്നത്, സർവ്വേ നടപടികളുടെ ഉപയോഗക്ഷമത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സർവ്വേ പൂർത്തിയാക്കാൻ വനം വകുപ്പ് അനുവദിച്ച സമയപരിധി അവസാനിക്കാറായ അവസരത്തിൽ സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി സർവ്വേ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് എം പി ആവശ്യപ്പെട്ടു. ജിപിഎസ് സർവ്വേ അനിവാര്യമാണെങ്കിൽ അതിനുള്ള അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് എംപി കത്തു നൽകി.
Latest from Main News
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.
പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ







