കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം നൽകും. കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ കണ്ണൂർ, തലശ്ശേരി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ജില്ലയിലെത്തുക. രാവിലെ 11.30 ന് ജില്ലാതിർത്തിയായ നാദാപുരം മണ്ഡലത്തിലെ പെരിങ്ങത്തൂർ പാലത്തിന് സമീപം ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും വർഗബഹുജന സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 12.30 ന് കുറ്റ്യാടിയിലും വൈകീട്ട് മൂന്നിന് നടുവണ്ണൂരിലും അഞ്ചിന് കോഴിക്കോട് നഗരത്തിലും ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടാവണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അഭ്യർത്ഥിച്ചു.
കെ പി രാജേന്ദ്രൻ ക്യാപ്റ്റനായ പതാക ജാഥയുടെ വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാറും ഡയരക്ടർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലുമാണ്. അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, പി കബീർ, എം കുമാരൻ എന്നിവരാണ് ജാഥാംഗങ്ങൾ. കഴിഞ്ഞ ദിവസം കയ്യൂരിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ജാഥാ ലീഡർ ദേശീയ എക്സിക്യൂട്ടീവംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
Latest from Main News
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.
പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ







