കോഴിക്കോട് എൽ. ഐ. സി. ഡെവലപ്പ്മെന്റ് ഓഫീസറായ ആകർഷിന്റെയും ഫിസിക്സ് അധ്യാപികയായ ഗോപിക എസ്.കുമാറിന്റെയും വിവാഹം വളരെ വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ് കോഴിക്കോട് അഴകൊടി ദേവീക്ഷേത്ര സന്നിധിയിൽ നടന്നത്. എം ടി ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവർ പരസ്പരം കൈമാറി. പിന്നീട് പല പുസ്തകങ്ങളും ബന്ധുക്കൾക്ക് നൽകിയുമാണ് ഇവരുടെ വിവാഹ ചടങ്ങുകൾ അവസാനിച്ചത്. അതോടൊപ്പം ഡയാലിസിന് വിധേയവർക്കും കിടപ്പ് രോഗികൾക്കും ഉള്ള സഹായധനവും വിവാഹ ചടങ്ങുകൾ ലഘൂകരിച്ച് ഇവർ നൽകുകയുണ്ടായി. ചടങ്ങിൽ പി കെ ഗോപി ഉൾപ്പെടെയുള്ള സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു . കോഴിക്കോട് എൽ.ഐ.സി.യിൽ അഡീഷണൽ ഡിവിഷണൽ മാനേജരായിരുന്ന ആർ. ജഗദീഷിന്റെയും ലേഖ യുടെയും മകനാണ് ആകർഷ്. എഴുത്തുകാരനും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനുമായിരുന്ന ഡോ. വി എൻ സന്തോഷ് കുമാറിന്റെയും സ്മിതയുടെയും മകളാണ് ഗോപിക. വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്നവർ വിവാഹ ചടങ്ങുകളിൽ സംബന്ധിച്ചു. സംസ്കാരജന്യമായ പ്രവർത്തനങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതിന് പുസ്തകങ്ങൾ ഏറെ സഹായിക്കുന്നുവെന്ന് വധൂവരന്മാർ അഭിപ്രായപ്പെട്ടു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.
വടകര: സി.പി.ഐ (എം എൽ )ന്റെ ആദ്യകാല സംഘാടകനുംഅടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ







