കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍ ക്വാറി അവശിഷ്ടം തളളിയതാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്. വെയിലറച്ചതോടെ കുഴികളിലെ വെള്ളക്കെട്ട് ഇല്ലാതായി. ഇതോടെ കുഴികളിലിട്ട പാറപ്പൊടി അന്തരീക്ഷമാകെ പാറുകയാണ്. മൂക്ക് പൊത്താതെ പൊതു ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ദിവസവും 12 മണിക്കൂറോളം വ്യാപാര സ്ഥാപനങ്ങളിലിരിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവാണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എംരാജീവന്‍,വൈസ് പ്രസിഡന്‍ര് പി.കെ.റിയാസ് ,സെക്രട്ടറി കെ.കെ.ഫാറൂഖ്, ജോ. സെക്രട്ടറി ടി.പി.ഇസ്മയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.കുഴി അടച്ച സ്ഥലങ്ങളില്‍ അടിയന്തിരമായി ടാറിംങ്ങ് നടത്തണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.നിയാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ പ്രത്യക്ഷ 3 സമരത്തിനിറങ്ങുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.
Latest from Local News
മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള
കൊല്ലം താഴത്തവളപ്പിൽ മുഹമ്മദ് ശാമിൽ (15) അന്തരിച്ചു. പിതാവ് : ഷമീർ. മാതാവ്: നൗഫിറ. സഹോദരങ്ങൾ: മുഹമ്മദ് നവീദ്, ഫാത്വിമ ഷസാന.
കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്
ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് 5 ലെ മെമ്പർ എം ശശിമാസ്റ്റർക്ക് സ്വീകരണം നൽകി. ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ്
പ്രശസ്ത അഭിനേതാവ് ചേമഞ്ചേരി നാരായണൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നാടകകാരൻ എം നാരായണൻ മാസ്റ്റർക്ക്. അരനൂറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് സംവിധായകനായും അഭിനേതാവായും







