കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍ ക്വാറി അവശിഷ്ടം തളളിയതാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്. വെയിലറച്ചതോടെ കുഴികളിലെ വെള്ളക്കെട്ട് ഇല്ലാതായി. ഇതോടെ കുഴികളിലിട്ട പാറപ്പൊടി അന്തരീക്ഷമാകെ പാറുകയാണ്. മൂക്ക് പൊത്താതെ പൊതു ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ദിവസവും 12 മണിക്കൂറോളം വ്യാപാര സ്ഥാപനങ്ങളിലിരിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവാണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എംരാജീവന്‍,വൈസ് പ്രസിഡന്‍ര് പി.കെ.റിയാസ് ,സെക്രട്ടറി കെ.കെ.ഫാറൂഖ്, ജോ. സെക്രട്ടറി ടി.പി.ഇസ്മയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.കുഴി അടച്ച സ്ഥലങ്ങളില്‍ അടിയന്തിരമായി ടാറിംങ്ങ് നടത്തണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.നിയാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ പ്രത്യക്ഷ 3 സമരത്തിനിറങ്ങുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.
Latest from Local News
പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ പ്രിയപ്പെട്ട എൻ
ചേളന്നൂർ ബഡ്സ് സ്ക്കൂളിനും ഭിന്നശേഷിക്കാർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഭരണസമിതിയെ സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ആദരിച്ചു. സ്കൂളിനായി സ്മാർട്ട് ക്ലാസ്, കിടപ്പിലായ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സഖാവ് കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു. മൂടാടി
സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്
 







