യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ് അടിയന്തരമായി വേണ്ടത്. രണ്ടു വർഷം മുൻപ് നിർത്തിയ കോഴിക്കോട്-തൃശ്ശൂർ പാ സഞ്ചർ ഇനിയും പുനഃ സ്ഥാപിച്ചിട്ടില്ല.രാവിലെ 7.45-ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിർത്തി യാത്ര തുടർന്നിരുന്ന കോഴിക്കോട്-തൃശ്ശൂർ ട്രെയിൻ മലബാറിലെ ഹ്രസ്വദൂരയാത്രക്കാർക്ക് ആശ്വാസമായിരുന്നു. ഒരു മാസത്തേക്ക് നിർത്തുന്നുവെന്നു പറഞ്ഞാണ് നിർത്തലാക്കിയത്. വന്ദേഭാരത് വന്നതോടെ സമയക്രമീകരണം നടത്താനാവാത്തതിനാൽ പിന്നെ പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുക യും വണ്ടി എറണാകുളംവരെ ദീർഘിപ്പിക്കുകയും ചെയ്യ ണമെന്നാണ് ആവശ്യമുയരുന്നത്.
മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്നം. പല സ്റ്റേഷനുകളിലും പര ശുറാം അരമണിക്കൂറിലധികം പിടിച്ചിടുന്നു. ജോലിക്കാർ ക്കും വിദ്യാർഥികൾക്കും മറ്റും ഇതുമൂലം സമയത്തെത്താ നാവുന്നില്ല.
സ്ഥിരം യാത്രക്കാരാണ് ഇവരിൽ ഏറെയും. പരശുറാം പിടിച്ചിടുന്നതിനാൽ ആ സമയത്ത് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ്.
വൈകീട്ട് 4.20-ന് ഷൊർണൂരിൽനിന്ന് പാസഞ്ചർ കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ 8.30-നുള്ള എക്‌സിക്യുട്ടീവാണ്. യാത്രക്കാർ നാലു മണിക്കൂറോളം ഈ വണ്ടിക്കായി കാത്തിരിക്കണം. മിക്ക പ്പോഴും ഈ വണ്ടി വൈകിയാണ് ഓടുന്നത്. പാലക്കാട് -കണ്ണൂർ സ്പെഷ്യൽ എക്‌സ്പ്രസ് സമയം മാറി നേരത്തേ പോകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഈ വണ്ടി ഷൊർണൂരിൽനിന്ന് കോഴിക്കോട്ട് 5.30-ന് എത്തുംവിധം ക്രമീക കോച്ചുകൾ കൂട്ടിയാൽ വൈകീട്ട് കോഴിക്കോട്ടുനി ന്ന് കണ്ണൂരിലേക്ക് പോകാൻ സൗകര്യമാവും. 12 കോച്ചു കളാണ് നിലവിൽ ഈ വണ്ടിയിലുള്ളത്. ഇത് 18 ആക്കിയാൽ യാത്രക്കാരുടെ തിരക്ക് ഒരുപരിധിവരെയെങ്കിലും കുറക്കും.
പ്രശ്‌നപരിഹാരത്തിന് റെയിൽവേ ഒന്നും ചെയ്യുന്നില്ല.മലബാറിൽ കാലങ്ങളായി തുടരുന്ന യാ ത്രാക്ലേശം തീർക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ല. വണ്ടികളിൽ ബോഗികളുടെ എണ്ണംകൂട്ടണം. വന്ദേഭാരതിനും ജനശതാ ബ്ദിക്കുംവേണ്ടി മറ്റുവണ്ടികൾ പിടിച്ചിടുന്ന ത് നിർത്തണം.