വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ന്) ആരംഭിച്ച ലേലത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പങ്കാളിത്തമാണുള്ളതെന്ന് ലേലത്തിന്റെ ചുമതലയുള്ള എക്സൈസ് ഓഫീസര്‍ ബിജു പറഞ്ഞു. ഇതുവരെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മലപ്പുറം ഡിവിഷന്‍ ഓഫീസുകളിലെ ലേലം പൂര്‍ത്തിയായപ്പോള്‍ ആകെ 83 വാഹനങ്ങളാണ് വിറ്റുപോയത്. ഓഗസ്റ്റ് 21 ന് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ എക്സൈസ് ഡിവിഷന്‍ ഓഫീസുകളിലാണ് അവസാന ലേലം നടക്കും.

1284 വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ലേലമാണ് സംസ്ഥാനമാകെ പുരോഗമിക്കുന്നത്. എന്നാല്‍ ദീര്‍ഘനാളായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. ഈ ആശങ്കയ്ക്ക് പരിഹാരമുണ്ടെന്ന് വ്യക്തമാക്കുകയാണ് എക്സൈസ് വകുപ്പ്. ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തി ലേലത്തിലെ വാഹനങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിക്കാനാകും. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലം പൂര്‍ത്തിയായ ശേഷം ലേലം വിളിച്ചയാള്‍ സ്വന്തം ചിലവില്‍ കൊണ്ടു പോകണം.

ലേലം നടക്കുന്ന ദിവസമോ അതിന് മുന്‍പോ ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തി ആവശ്യമറിയിക്കണം. എല്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസിലും ഒരു ചുമതലക്കാരനായ ഉദ്യോഗസ്ഥനുണ്ടാകും. ഉദ്യോഗസ്ഥനില്‍ നിന്നും ആവശ്യമുള്ള വണ്ടി ലഭ്യമാണോ എന്നറിയാനാകും. തുടര്‍ന്ന് ഏത് എക്സൈസ് ഓഫീസിലാണ് വണ്ടിയുള്ളതെന്ന വിവരം ചോദിച്ചറിയാം. വാഹനത്തിന്റെ ഫോട്ടോ, കിലോമീറ്റര്‍, കാലപ്പഴക്കം ഉള്‍പ്പെടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിക്കും. ലേലം നടക്കുന്ന ദിവസം മുമ്പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനം തിരഞ്ഞെടുത്ത് ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 രൂപ നിരതദ്രവ്യമായി കെട്ടിവെയ്ക്കണം. ലേലം പിടിക്കാത്തവര്‍ക്ക് ഇതു പിന്നീട് തിരികെ ലഭിക്കും. ലേല തുക 5000 രൂപയ്ക്ക് താഴെയെങ്കില്‍ മുഴുവന്‍ തുകയും ഉടന്‍ അടയ്ക്കണം. 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ തുകയും 50 ശതമാനം ഉടന്‍ അടയ്ക്കുകയും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തി 7 ദിവസത്തിനകം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ അടയ്ക്കേണ്ടതുമാണ്. ലേലം പിടിച്ചാല്‍ എക്സൈസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വിടുതല്‍ ഉത്തരവ് കൈപ്പറ്റണം. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം പുനര്‍ലേലത്തിന് പോവുകയും ഇതുവരെ ഒടുക്കിയ തുക മുഴുവന്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി

Next Story

‘ഓർമ്മകൾ ഉണ്ടായിരിക്കണം’ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഗസ്റ്റ്‌ 16 ന് കൊയിലാണ്ടിയിൽ

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ