വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







