വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Latest from Local News
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന് നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍
വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) അന്തരിച്ചു. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര )
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ