നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

/

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശയോടെ മടങ്ങിപോവുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ ദിവസം തിക്കോടിയിൽ ബസ്സ് നിർത്താതെ സ്ലോയാക്കി കുട്ടികളെ കയറ്റിയത് കാരണം ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു.

നിർത്താതെ പോവുന്ന ബസ്സുകളെ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നിരത്തിൽ തടയുക തന്നെ ചെയ്യുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി പറഞ്ഞു.മുഴുവൻ യാത്രക്കാരെയും വിദ്യാർത്ഥികളെയും ബസ്സിൽ കയറ്റുക തന്നെ വേണം.വിദ്യാർത്ഥികളോട് ബസ്സ് ജീവനക്കാർ കാണിക്കുന്ന അപമര്യാദമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവിശ്യപ്പെട്ടു.യൂത്ത് ലീഗ് ബസ്സ് തടയൽ സമരത്തിന് കെ.കെ റിയാസ്,പി.കെ മുഹമ്മദലി,കാട്ടിൽ അബൂബക്കർ,ജിഷാദ് വിരവഞ്ചേരി,സിനാൻ ഇല്ലത്ത്,റോഷൻ പാലക്കുളം,ഹാഫിസ് മുഹമ്മദ്,സുബൈർ വിരവഞ്ചേരി നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

രാമായണ പ്രശ്നോത്തരി ഭാഗം – 28

Next Story

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ

Latest from Local News

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :