നമുക്ക് മുന്നോട്ടു പോകാം, ഗാന്ധിജിയും നെഹ്റുവും ആസാദും പട്ടേലും കാട്ടിയ വഴിയിലൂടെ – മുല്ലപ്പള്ളി രാമചന്ദ്രൻ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മാവിൻ്റെ നേതൃത്വത്തിൽ നടന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ അവസാന ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിൽ മൗലാന അബുൽ കലാം ആസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഖിലെന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ് മഹാത്മാവിൻ്റെ ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം നടക്കുന്നത്. 1942 ആഗസ്റ്റ് 8 ന് അർദ്ധരാത്രി. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, സാമ്രാജ്യത്വത്തിനെതിരെയുള്ള അന്തിമ പോരാട്ടത്തിൽ ജീവൻ വെടിയാൻ പോലും തയ്യാറെടുക്കുക, പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.
ആസേതു ഹിമാചലം പതിനായിരക്കണക്കായ സ്ത്രീ പുരുഷന്മാർ യുവാക്കൾ, വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ സമരോത്സുകരായി രംഗത്ത് വന്ന വികാരോജ്വലമായ കാലഘട്ടം. വീരസ്മരണകൾ ഉയർത്തുന്ന ക്വിറ്റ് ഇന്ത്യാ സമരം അന്തിമ വിജയം കണ്ടെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ത്യം കുറിച്ചു.

സമര തീക്ഷ്ണമായ ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഓർമ്മ പുതുക്കുന്ന ഇന്ന് നാം പ്രതിജ്ഞയെടുക്കുക. നാം നേടിയ സ്വാതന്ത്ര്യം, നാം നമുക്ക് വേണ്ടി നിർമ്മിച്ച്, നമുക്കായി സമർപ്പിച്ച നമ്മുടെ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കും.

ഒരു ദശകത്തിലേറെയായി രാജ്യത്ത് കരിനിഴൽ പടർത്തിയ ഇന്ത്യൻ ഫാസിസത്തെ സർവ്വ ശക്തിയും സമാഹരിച്ച് പരാജയപ്പെടുത്തുമെന്ന് ദൃഢനിശ്ചയം കൈക്കൊള്ളേണ്ട ചരിത്രത്തിലെ ദശാസന്ധി. നമുക്ക് മുന്നോട്ടു പോകാം. ഗാന്ധിജിയും നെഹ്റുവും ആസാദും പട്ടേലും കാട്ടിയ വഴിയിലൂടെ. മതേതര ജനാധിപത്യ ഇന്ത്യ നീണാൾ വാഴട്ടെ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ടൗണിൽ പൊടി ശല്യം രൂക്ഷം; ശാശ്വതപരിഹാരം വേണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

Next Story

സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് വീണ്ടും ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യും

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM