കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27 ഞായറാഴ്ച ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കും. ലയൺസ് ഫൗണ്ടേഷന് വ്യക്തിഗതമായി 9 മില്യൺ ഡോളർ സംഭാവന ചെയ്ത അഭേയ് ഓസ്വാൾ ഗ്രൂപ്പിൻ്റെ ചെയർ പേഴ്സൻ ഡോ. അരുണ അഭേയ് ഓസ്വാൾ മുഖ്യാതിഥിയും ഇൻസ്റ്റാളിങ്ങ് ഓഫീസറും ആയിരിക്കും .നൂറ്റി അറുപത്തഞ്ചിലധികം ക്ലബ്ബുകളും 6000 ത്തിൽ അധികം അംഗങ്ങളുമുള്ള ഈ സംഘടന സമൂഹത്തിലെ ദശലക്ഷകണക്കിന് ജീവിതങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്നു. ഈ വർഷം ആയിരം അംഗങ്ങളെ പുതുതായി ചേർക്കുവാനും അതുവഴി ലയൺസ് ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നൽകുവാനും പദ്ധതിയിടുന്നു.
വയനാട് ചൂരൽമല – മുണ്ടക്കൈ മണ്ണിടിച്ചലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി 5.25 കോടി വിലമതിക്കുന്ന ലയൺസ് ആശുപത്രി വടുവൻചാലിൽ ഉടൻ തുടങ്ങുവാൻ ലയൺസ് ഫൗണ്ടേഷൻ തയ്യാറായി കഴിഞ്ഞു.
കോഴിക്കോട് സ്വദേശിയായ ലയൺ രവിഗുപ്തയാണ് ഡിസ്ട്രിക്ട് ഗവർണ്ണർ.
വൈസ് ഡിസ്ട്രിക്ട് ഗവർണ്ണ മാരായി ടൈറ്റസ് തോമസ് കാഞ്ഞങ്ങാട്, പി.എസ് സുരജ് കോഴിക്കോട് എന്നിവരാണ്.
ഗോകുലം ഗോപാലൻ്റെ അതുല്യവും ശ്രദ്ധേയവുമായ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ചടങ്ങിൽ ഡിസ്ട്രിക് ഹോസ്പിറ്റാലിറ്റി ഐക്കൺ അവാർഡ് നൽകി ആദരിക്കും.
പത്രസമ്മേളനത്തിൽ
രവിഗുപ്ത ( ഡിസ്ട്രിക് ഗവർണ്ണർ), റീജഗുപ്ത(പ്രഥമ വനിത),
വിഷോബ് പനങ്ങാട് (കാബിനറ്റ് സെക്രട്ടറി),
രാജേഷ് കുഞ്ഞപ്പൻ (കാബിനറ്റ് സെക്രട്ടറി),
പി.എം. ഷാനവാസ് ( കാബിനറ്റ് (ട്രഷറർ),
ടിജി ബാലൻ(പി.ആർ ഓ),
സെനോൺ ചക്യാട്ട് ( ഡിസ്ട്രിക്ട് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
Latest from Main News
അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി
കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്
സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്
പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും







