തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി സർക്കാർ ഓഫീസ്, വിദ്യാഭാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, റേഷൻ കടകൾ അടക്കം അവധി നൽക്കിയിട്ടും ബിവറേജിലെ മദ്യകച്ചവടം വി എസ്സിനോടുള്ള അനാദരവാണെന്ന് ആക്ഷേപം ഉയരുകയാണ്. കട തുറന്ന് മദ്യം കൊടുക്കണമെന്നാണ് ഹെഡ് ഓഫിസിൽ നിന്ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബിവറേജ് കോർപ്പറേഷൻ സംസ്ഥാന, ജില്ല ഓഫിസുകൾക്ക് ലീവ് നൽകിയെങ്കിലും താഴെ തട്ടിൽ ഇത് നടപ്പിലാക്കിയില്ല. ഭരണ പക്ഷ യൂണിയൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ മുഴുവനും ഹെഡ് ഓഫീസിലും, ജില്ലാ ഓഫീസുകളിലും ആണ് വർക്ക് ചെയ്യുന്നത് അവർ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ഷോപ്പ് തുറക്കേണ്ടി വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിൽ ജീവനക്കാരിൽ അമർഷം ഉണ്ട്. കെ എസ് ബി സി എസ് എ എന്ന സിഐടിയു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. ഇവർ എംഡിക്ക് നേരെ താഴെയുള്ള ഉദ്യോഗസ്ഥനാണ്. ഇവർ പോലും ലീവിന് വേണ്ടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. സംസ്ഥാനം മുഴുവൻ ദുഃഖത്തിൽ പങ്ക് ചേരുമ്പോൾ ഈയൊരു മദ്യ കച്ചവടത്തിൽ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരുകയാണ്.
Latest from Main News
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്
ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും







