കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി

/

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി. ആചാര്യശ്രീ രാജേഷ് ധ്വജമുയര്‍ത്തി വേദസപ്താഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗണപതിപൂജ, പുണ്യാഹവാചനം, സംഹിതാഹവന സങ്കല്പം, ഋത്വിഗ്വരണം, കലശപ്രതിഷ്ഠ, നവഗ്രഹഹവനം, മഹാഗണപതിഹവനം എന്നീ ചടങ്ങുകള്‍ നടന്നു.

യജുര്‍വേദത്തെ ആദ്യം മുതല്‍ പാരമ്പര്യരീതിയില്‍ പാരായണം ചെയ്യുന്ന മുറജപത്തിനും തുടക്കമായി. മുറജപത്തോടൊപ്പം മാനസിക ഐക്യത്തിനായുള്ള സംഗ്രഹണീഷ്ടിയാണ് ഇന്ന് നടന്ന ഇഷ്ടി. ഉച്ചയ്ക്ക് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജ്ഞാനയജ്ഞം നടന്നു. പാതഞ്ജലയോഗത്തെ പ്രായോഗികജീവിതത്തില്‍ എന്തിന്, എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ചായിരുന്നു ജ്ഞാനയജ്ഞം. നിത്യജീവിതത്തില്‍ യമം, നിയമം, പ്രാണായാമം എന്നിവയുടെ പ്രയോഗത്തെക്കുറിച്ച് ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ആചാര്യശ്രീ രാജേഷ് വിശദമാക്കി. നാളെ മുറജപത്തോടൊപ്പം പാപപരിഹാരത്തിനായുള്ള മൃഗാരീഷ്ടിയാണ് വിശേഷമായി നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞവും നടക്കും.

Leave a Reply

Your email address will not be published.

Previous Story

ട്രാക്ടർ ചെളിയിൽ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Next Story

സ്വച്ഛ് സര്‍വേക്ഷണ്‍: കൊയിലാണ്ടി നഗരസഭയ്ക്ക് തിളക്കമാര്‍ന്ന നേട്ടം

Latest from Local News

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും

എൽഐസി ഏജന്റ്മാരെ തൊഴിലാളികളായ അംഗീകരിക്കണം; ലൈഫ് ഇൻഷുറൻസ് ഏജന്റസ് കോൺഗ്രസ് ജില്ലാ സമ്മേളനം

എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്