കോഴിക്കോട് സെന്‍ട്രല്‍ ഫിഷ്മാര്‍ക്കറ്റ്: പഴയ കെട്ടിടം പൊളിക്കല്‍ ടെന്‍ഡര്‍ നടപടികളിലേക്ക്

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യകച്ചവടത്തിനായി നിര്‍മിക്കുന്ന ആധുനിക ഷോപ്പിങ് മാളിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മാണം, ചാലിയം ഫിഷിങ് വില്ലേജ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.

55.17 കോടി രൂപ ചെലവിട്ടാണ് മാര്‍ക്കറ്റ് നിര്‍മിക്കുക. കോര്‍പറേഷന്‍ വാടകക്കെടുത്ത സ്ഥലത്തേക്ക് മത്സ്യകച്ചവടക്കാരെ പുനരധിവസിപ്പിച്ചുവരികയാണെന്നും കോര്‍പറേഷന്‍ കണ്ടെത്തി നല്‍കിയ സ്ഥലത്ത് താല്‍ക്കാലിക സംവിധാനം ഒരുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതായും അധികൃതര്‍ അറിയിച്ചു.

2.50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഫിഷറീസ് ട്രെയിനിങ് സെന്റര്‍ കം റീഹാബിലിറ്റേഷന്‍ സെന്ററിനായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയ 26 സെന്റ് ഭൂമിയുടെ കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണ്. ചാലിയം ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ സ്ഥാപിക്കുന്ന ഭൂമിക്ക് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. 84 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ഫിഷ് വെന്റിങ് കം ഫുഡ് ട്രക്ക് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ഇടനിലക്കാരില്ലാതെ വിപണിയില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

യോഗത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സുധീര്‍ കിഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, അസി. ഡയറക്ടര്‍ ശ്രീജേഷ്, കോര്‍പറേഷന്‍ സെക്രട്ടറി യു കെ ബിനി, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അശ്വതി, വനം വകുപ്പ് സീനിയര്‍ സൂപ്രണ്ട് എന്‍ എം ജോഷി പ്രസൂണ്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാംചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ചെരിയേരി പറമ്പത്ത് ഷഹാന അന്തരിച്ചു

Next Story

ഇന്ത്യൻ കോഫീഹൗസിന് ജി.എസ്.ടി അംഗീകാരം

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM