പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച ബെറ്റിയുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടില്‍നിന്നും പട്ടികളുടെ അസാധാരണമായ ബഹളം കേട്ടതായും വെള്ളിയാഴ്ച ഷിജുവിനെ വീട്ടില്‍ കണ്ടതായും സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച ആരെയും കണ്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ അയല്‍ക്കാര്‍ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്.

അവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.

സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാര്‍ അറിയുകയും പല പ്രശ്‌നങ്ങളും കുടുംബങ്ങള്‍ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്കു പോയ അനിലയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരന്‍ അനീഷ് ആരോപിച്ചു. ഷിജുവിന്റെ സഹോദരന്‍ ശൈലേന്ദ്രപ്രസാദ് റബ്ബര്‍ ടാപ്പിങ്ങിന് പോയ സമയത്താണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഷിജുവിനെ കണ്ടത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂര്‍ സി.ഐ. ജീവന്‍ ജോര്‍ജ്, എസ്.ഐ.മാരായ മഹേഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി.

Leave a Reply

Your email address will not be published.

Previous Story

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

Next Story

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

Latest from Main News

തലശ്ശേരി മലബാർ കാൻസർ സെന്ററിന് സാമ്പത്തിക-സാങ്കേതിക സഹായം അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി. ഐ.സി.എം.ആറിന് കത്ത് നൽകി

വടകര: മലബാറിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് (എം.സി.സി.) ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം അടിയന്തിരമായി

ലോക മാനസികാരോഗ്യ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗവ. മാനസികാരോഗ്യ കേന്ദ്രം, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇംഹാന്‍സ്-ടെലിമനസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായി

കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു

കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.

ദീപാവലിക്ക് ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ എന്നിവയുൾപ്പെടെയുള്ള ഡിപ്പോകളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് എസ്ടി വകുപ്പ് അറിയിച്ചു

ഒക്ടോബർ 17 മുതൽ ആരംഭിക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി, ഒക്ടോബർ 16 മുതൽ 26 വരെ ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ

മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കർ സസ്‌പെന്‍റ് ചെയ്തു

നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.