അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 7 മുതൽ 14 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന 14 അംഗ ഇന്ത്യൻ ടീം വിയറ്റ്നാമിലേക്ക് യാത്രതിരിച്ചു. സി.ആർ .പി എഫ് താരമായ അബിത പറശ്ശേരി അനിൽ കുമാറിന്റെയും സജിതയുടെ മകളാണ്. വിവരം അറിഞ്ഞ പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ അഭിനന്ദനങ്ങൾ അറിയിച്ചു.കാരയാട് എൽ പി സ്കൂൾ, കൊഴുക്കല്ലൂർ യുപി സ്കൂൾ, നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. 2002 ൽ ടി.പി. രാമകൃഷ്ണൻ ചെയർമാനും കോച്ച് അച്ചുതൻ മാസ്റ്റർ വൈസ് ചെയർമാനുമായിരൂപീകരിച്ച ബോളിവോള അക്കാദമിയിൽ ടൈം ബോഡിംഗ് വിദ്യാർത്ഥിയായിരുന്നു. അക്കാദമിയിൽ നിന്നും ദേശീയ നിലവാരത്തിലെയ്ക്ക് ഉയരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ്. അബിത 8 വർഷത്തോളം അക്കാദമിയിൽ പരിശീലിച്ചു. തൻ്റെ ഉയർച്ചയിൽ അച്ചുതൻ മാസ്റ്ററുടെയും അക്കാദമിയുടെ പ്രോത്സാഹനം ലഭിച്ചതായി അബിത പറഞ്ഞു. പിന്നീട് കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പഠനം ആരംഭിച്ചു . ജൂനിയർ ലെവൽ സ്റ്റേറ്റിന വേണ്ടി കളിച്ചു.2014 മുതൽ നാലു തവണ സ്റ്റേറ്റിനു വേണ്ടി കളിച്ചു .പിജിക്ക് പഠിക്കുമ്പോൾ സി.ആർ.പി.എഫിൽജോലി ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട് കെ .പി .രജിനി ,സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.എം. ബിനിത , മെമ്പർമാരായ കെ. എം. അമ്മത്, വി.പി അശോകൻ, എ. കെ. ശാന്ത ,എം.കെ .നിഷ , എ . ഇന്ദിര എന്നിവർ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.
Latest from Local News
ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന
ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശ്രീലത (ലാബ് അസിസ്റ്റൻറ്
കോട്ടയത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കോഴിക്കോട് സ്വദേശി മരിച്ചു. വാനിലുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് പൂളക്കോട്
നന്തി ബസാർ: മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മുചുകുന്ന് ബ്രാഞ്ചിൽ സിപി എം മുൻ ലോക്കൽ സിക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ ആർ.പി
കീഴരിയൂർ. നീല മന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി (81) വയസ് അന്തരിച്ചു. നടുവത്തൂർ ശിവക്ഷേത്രം മുൻ മേൽശാന്തിയും വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയുമായിരുന്നു.