ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമന അംഗീകാരം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമനഅംഗീകാരം നൽകാൻ ഉത്തരവ്. എന്നാൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

ഹയർസെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നട ഉൾപ്പടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് 1998ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ 2014, 15, 16 അധ്യായന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയ കത്തിൽ അറബിക് തസ്തിക അനുവദിക്കാൻ 25 കുട്ടികൾ വേണമെന്ന് നിർദേശിച്ചു. എന്നാൽ സർക്കാർ ഉത്തരവിനെ കത്തിലൂടെ ഭേദഗതി വരുത്തുന്നതിന് നിയമസാധുത ഇല്ലെന്ന നിഗമനത്തിൽ വകുപ്പ് എത്തുകയായിരുന്നു. കോടതിയിൽ ഫയൽ ചെയ്ത കേസിലെ വിധിയും ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്താൻ കാരണമായി. ഇതോടെയാണ് ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയരക്ടർ പുതിയ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി

Next Story

നിധിയെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി

Latest from Main News

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; ശിക്ഷാവിധി ഒക്ടോബര്‍ 16ന്

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ്

മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും

മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ

സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം; ഇന്ന് ഒറ്റയടിക്ക് 2,400 രൂപ കൂടി

സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം

പേരാമ്പ്ര ടൗണിലുണ്ടായ സംഘർഷത്തിനിടയ്ക്ക് പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്

പേരാമ്പ്ര: ഹർത്താൽദിനത്തിൽ യുഡിഎഫ് പ്രതിഷേധപ്രകടനത്തിനിടെ പേരാമ്പ്ര ടൗണിലുണ്ടായ സംഘർഷത്തിനിടയ്ക്ക് പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞതിന് കേസെടുത്തു. പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ പരാതിയിലാണ്