പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളില്‍ ചേരണം. താത്കാലിക പ്രവേശനം, ആദ്യ അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റുകള്‍ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.

ചൊവ്വാഴ്ച രണ്ടാം അലോട്മെന്റ് നടത്താനാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവേശനനടപടി സമയബദ്ധമായി പൂര്‍ത്തിയാക്കാനും വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം നല്‍കാനുമാണ് ഒരുദിവസം മുന്‍പുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. പ്ലസ് വണ്‍ ആദ്യ അലോട്മെന്റില്‍ 2,49,540 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,21,743 കുട്ടികള്‍ സ്ഥിരംപ്രവേശനം നേടി. 99,526 പേര്‍ താത്കാലിക പ്രവേശനവും. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേര്‍ സ്‌കൂളില്‍ ചേര്‍ന്നില്ല. ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവര്‍ താത്പര്യമില്ലാത്ത ജില്ലകളിയിലെ അലോട്മെന്റ് ഉപേക്ഷിക്കുന്നതിനാലും മറ്റു ചിലര്‍ വിഎച്ച്എസ്ഇയില്‍ പ്രവേശനം നേടുന്നതിനാലുമാണിത്.

അപേക്ഷയിലെ അപാകത കാരണം 1,152 പേരുടെ അലോട്മെന്റ് റദ്ദായി. രണ്ടിനങ്ങളിലുമായി മിച്ചമുള്ള 28,229 സീറ്റുകള്‍ രണ്ടാം അലോട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. ഇതില്‍ നിശ്ചിത ശതമാനം സീറ്റുകള്‍കൂടി രണ്ടാം അലോട്മെന്റില്‍ പരിഗണിച്ചു.  വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റില്‍ 25,135 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 13,926 കുട്ടികള്‍ പ്രവേശനം നേടി. തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെന്റില്‍ 11,860 പേരുണ്ട്. വിഎച്ച്എസ്ഇയിലെ ആകെ മെറിറ്റ് സീറ്റുകള്‍ 30,600 ആണ്. ആകെ അപേക്ഷകള്‍-48,000.മൂന്നാം അലോട്മെന്റ് 16-നു പ്രസിദ്ധീകരിക്കും. 18-നു ക്ലാസ് തുടങ്ങും.

Leave a Reply

Your email address will not be published.

Previous Story

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി പമ്പ പൊലീസ്

Next Story

അത്തോളി തോരായി പുത്തലത്ത് പാറുക്കുട്ടിയമ്മ അന്തരിച്ചു

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM