പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത യാത്രകൾക്ക് തുടക്കമായി

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത യാത്രകൾക്ക് തുടക്കമായി. ‘ശോഭീന്ദ്രയാത്രകൾ’ എന്ന് പേരിട്ടിരിക്കുന്ന യാത്രകളുടെ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടികെ ശൈലജ നിർവഹിച്ചു. കടലുണ്ടി പുഴയോരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര മുഖ്യപ്രഭാഷണം നടത്തി.

ദേശീയ കർഷക പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ ഹരിത സന്ദേശം നൽകി . സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി.പ്രിയേഷ് വാസുദേവൻ, ശങ്കരനാരായണൻ മഞ്ചേരി, സത്യബാബു, എകെ ഗ്രിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആദ്യ യാത്ര കടലുണ്ടി കണ്ടൽ വനങ്ങളിലേക്ക് നടത്തി. വിവിധ കണ്ടൽ വനങ്ങളെ നേരിട്ടുകണ്ടും ഓരോന്നിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ടും ഉള്ള യാത്രയായിരുന്നു. പുഴയോരത്ത് ജൈവ സദ്യയും ഒരുക്കി. അടുത്ത യാത്ര ദേശീയ കർഷക പുരസ്കാര ജേതാവായ കെ ബി ആർ കണ്ണന്റെ പയ്യന്നൂരിലുള്ള കൃഷിയിടത്തിലേക്ക് മെയ് 18ന് നടക്കും.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് കലാലയം കളി ആട്ടം സമാപിച്ചു

Next Story

മുസ്‌ലിം ലീഗ് കൊയിലാണ്ടിയിൽ ഹജ്ജ് ക്ലാസും യാത്രയയപ്പും നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)