പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ നിന്നാണ് 64ലേക്ക് വില കുതിച്ചത്. എന്നാൽ തേങ്ങ ഉല്പാദനം കുറഞ്ഞതാണ് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നത്. ഈയടുത്ത കാലത്ത് ഇത്രയും വില നാളീകേരത്തിന് ലഭിച്ചിട്ടില്ല. 18 രൂപയിൽ നിന്നാണ് പടിപടിയായി ഉയർന്ന് തേങ്ങാവില 64ൽ എത്തിനിൽക്കുന്നത്. നാളീകേരത്തിൻ്റെ വില വർദ്ധനവ് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. തെങ്ങു കൃഷിയോട് കൂടുതൽ താല്പര്യം ഉണ്ടാവാൻ കൂടുതൽ തെങ്ങിൻതൈകൾ നട്ടുവളർത്താനും വിലവർദ്ധനവ് പ്രചോദനമാകുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ കുഴിച്ചിടാനുള്ള സമയമാണ്.
Latest from Main News
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്
കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ
മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ







