പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ നിന്നാണ് 64ലേക്ക് വില കുതിച്ചത്. എന്നാൽ തേങ്ങ ഉല്പാദനം കുറഞ്ഞതാണ് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നത്. ഈയടുത്ത കാലത്ത് ഇത്രയും വില നാളീകേരത്തിന് ലഭിച്ചിട്ടില്ല. 18 രൂപയിൽ നിന്നാണ് പടിപടിയായി ഉയർന്ന് തേങ്ങാവില 64ൽ എത്തിനിൽക്കുന്നത്. നാളീകേരത്തിൻ്റെ വില വർദ്ധനവ് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. തെങ്ങു കൃഷിയോട് കൂടുതൽ താല്പര്യം ഉണ്ടാവാൻ കൂടുതൽ തെങ്ങിൻതൈകൾ നട്ടുവളർത്താനും വിലവർദ്ധനവ് പ്രചോദനമാകുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ കുഴിച്ചിടാനുള്ള സമയമാണ്.
Latest from Main News
നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ
കൊയിലാണ്ടി:കൊയിലാണ്ടിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ.കെ.എൻ .ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവന മനുഷ്ഠിച്ചിരുന്ന മുൻന്യായാധിപന്മാരും സീനിയർ അഭിഭാഷകരും
പേരാമ്പ്ര :സിപിഎം -പോലീസ് ഗൂഢാലോചനയിൽ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ച UDF പ്രവർത്തകരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ
പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. വിഷയം സമയാസമയം തുടർന്നും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.