കാപ്പാട് ഏരൂല്‍ ബീച്ചില്‍ വീണ്ടും സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍,ചെലവ് ഒരു കോടിയോളം

കൊയിലാണ്ടി: തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനും ഇടയില്‍ ഏരൂല്‍ ബീച്ച് വീണ്ടു സൗന്ദര്യവത്കരിക്കാനുളള നടപടികള്‍ തുടങ്ങി. തുരുമ്പെടുത്ത് വീണ വിളക്കുകാലുകള്‍ നന്നാക്കാനും ,ഇരിപ്പിടങ്ങള്‍ നവീകരിക്കാനും നടപടിയായി. ഏരൂല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മിച്ച ഷെല്‍ട്ടറുകള്‍, കഫ്റ്റീരിയകള്‍ എന്നിവയുടെ മേല്‍ക്കൂര തുരുമ്പെടുത്ത് തകര്‍ന്നിരുന്നു. ഇതെല്ലാം പൂര്‍വ്വ സ്ഥിതിയിലാക്കി. തറയില്‍ പാകിയ ടൈലുകളെല്ലാം ഇളകി നശിച്ചിരുന്നു. ഇതും പുന: സ്ഥാപിച്ചു തുടങ്ങി. രണ്ടാള്‍ക്ക് ഇരിക്കാവുന്ന പ്രത്യേക കല്ലില്‍ തീര്‍ത്ത 20 ഇരിപ്പിടങ്ങള്‍ പുതുതായി സ്ഥാപിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് പണിത ഷെല്‍ട്ടര്‍,കഫ്റ്റീരിയ എന്നിവയുടെ മേല്‍ക്കൂര ഉപ്പുകാറ്റേറ്റ് പാടേ നശിച്ചുപോയിരിന്നു. അതെല്ലാം വീണ്ടും പുനര്‍ നിര്‍മ്മിച്ചു.
ഏരൂല്‍ ബീച്ചില്‍ നിരനിരയായി സ്ഥാപിച്ച അലങ്കാരവിളക്കുകളെല്ലാം എറിഞ്ഞുടച്ചതിനാല്‍ സന്ധ്യമയങ്ങിയാല്‍ പരിസരമാകെ കൂരിരുട്ട് വ്യാപിക്കുന്ന അവസ്ഥയാണ്. പുതിയ അലങ്കാര വിളക്കുകള്‍ ഇവിടെ സ്ഥാപിക്കും. സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി ഏതാനും നിരീക്ഷണ ക്യാമറകള്‍ കൂടി ഈ ഭാഗത്ത് സ്ഥാപിക്കും. ഹൈമാക്‌സ് വിളക്ക് നന്നാക്കി സ്ഥാപിക്കും. വി.എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് 5.32 കോടി രൂപ ചെലവില്‍ കാപ്പാടിലെ ഇരു ബീച്ചുകളിലും സൗന്ദര്യവത്കരണപദ്ധതി നടപ്പാക്കിയത്.സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാതകള്‍, പവലിയന്‍, അലങ്കാരവിളക്കുകള്‍, ടൈല്‍സ് പതിച്ച ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള സംരക്ഷണ നടപടികളും സ്വീകരിക്കാത്തതിനാല്‍ ഏരൂല്‍ ബീ്ചചില്‍ നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളും ശുചിമുറികളുമെല്ലാം നശിച്ചു. ഇപ്പോള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ നവീകരണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.
തീര ശുചീകരണത്തിന് ഡിടിപിസിയുടെ കീഴില്‍ കാപ്പാടില്‍ ഏഴ് ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബ്ലൂഫ്‌ളാഗ് ബീച്ചില്‍ നാല് പേരും ഏരൂല്‍ ബീച്ചില്‍ മൂന്ന് പേരും. ദിവസം 450 രൂപയാണ് ഇവരുടെ വേതനം. വേതനം കൂട്ടാന്‍ നടപടി വേണമെന്നാണ് ശുചീകരണ തൊഴിലാളികളുടെ ആവശ്യം. 2005 മുതല്‍ തുടര്‍ച്ചയായി 20 വര്‍ഷമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. രാവിലെ ഏഴ് മണി മുതല്‍ ശുചീകരണ പ്രവൃത്തി ആരംഭിക്കണം.സ്മിത,ഷീല,സുനിത എന്നിവരാണ് ഏരൂല്‍ ബീച്ചിലെ ശുചീകരണ തൊഴിലാളികള്‍.

Leave a Reply

Your email address will not be published.

Previous Story

‘കായികമാണ് ലഹരി’ ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

Next Story

കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്‌റൈനിൽ മരണമടഞ്ഞു

Latest from Local News

കൊയിലാണ്ടി കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് (29) അന്തരിച്ചു. കൊയിലാണ്ടി മേഖലാ എസ് .കെ എസ് എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു 

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് അന്തരിച്ചു

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി

പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ (85) അന്തരിച്ചു.മൂടാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ :ശാരദ,