കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 6.30ന് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നു.ക്ഷേത്രത്തില്‍ കാളിയാട്ടം കുറിച്ചാല്‍ കൊടിയേറ്റം ദിവസം വരെ മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് വിട്ടു നില്‍ക്കും. കൊടിയേറ്റ ദിവസം രാവിലെയാണ് വീണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുക. മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തി പുണ്യാഹം തളിച്ചു. തുടര്‍ന്നാണ് കൊടിയേറിയത്.45 കോല്‍ നീളമുളള മുളയിലാണ് കൊടിയേറിയത്. ഭക്തന്‍മാര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. കൊടിയേറ്റം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേർന്നു. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാവും..തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും . ശേഷം കൊല്ലം കുന്ന്യോറമല ഭഗവതി ക്ഷേത്രം,പണ്ടാരക്കണ്ടി ,കുട്ടത്ത് കുന്ന്,പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി വൈകീട്ട് കാഴ്ച ശീവേലിയ്ക്ക് പോരൂര്‍ അനീഷ് മാരാ മേള പ്രമാണിയാകും. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ യു.കെ.കുമാരന്‍,കെ.പി.സുധീര,നരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. 7.30ന് പിന്നണി ഗായിക അഞ്ജു ജോസഫ്,ശ്രീനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള.
Latest from Local News
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ
കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) അന്തരിച്ചു ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ : വാസു, രവി , ബാബു,