ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കണം പ്രതിപക്ഷ നേതാവ്

കൊയിലാണ്ടി: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരി വില്‍പ്പനക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.കൊയിലാണ്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരിയില്‍ കക്കാട് നാക്കിലമ്പാട് ഷിബിലയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന കുടുംബത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലഹരി വില്‍പ്പനക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമല്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചതാണ്. ലഹരി മാഫിയയെ അടിച്ചമര്‍ത്തുകയാണ് ആദ്യമായി വേണ്ടത്. രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ രണ്ട് സോണുകളായി തിരിച്ചു മയക്കുമരുന്നുകള്‍ വിതരമം ചെയ്യുന്ന ലോബിയെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ചെറുകിടക്കാരെ മാത്രമാണ് പോലീസും എക്‌സൈസും പിടികൂടുന്നത്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്.ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ചുമതലയില്‍ നിന്നും പോലീസിനെയും എക്‌സൈസിനെയും മാറ്റി പകരം ലഹരി വില്‍പ്പനക്കാരെ അടിച്ചമര്‍ത്തുകയാണ് വേണ്ടത്.
ആശാവര്‍ക്കാര്‍മാരുടെ സമരത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും എതിര്‍ക്കുന്നത് അവരുടെ തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ ജോലി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 14 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യുകയാണ് അവര്‍. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്നാണ് യൂ.ഡി.എഫ് ആവശ്യം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കഠിനമായ ജോലിയാണ് ചെയ്യുന്നത്. എന്നിട്ടും വനിതാ മന്ത്രിമാരടക്കം വനിതാ മന്ത്രിമാരാടക്കം ഇവരുടെ സമരത്തെ പുച്ഛിക്കുകയാണ്. മുതലാളിമാര്‍ തൊഴിലാളി സമരത്തെ വേട്ടയാടുന്നത് പോലെയാണ് സി.പി.എം നേതാക്കള്‍ പെരുമാറുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ മാറ്റം കേരളീയ സമൂഹം സൂഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.എമ്മിന് തിരിച്ചടിയാവും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

Next Story

കൊയിലാണ്ടി കോമത്തുകര ചരപറമ്പിൽ കല്ലുനിവാസിൽ കല്ല്യാണി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)