‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട് ജീവിതക്കാലം മുഴുവന്‍ പോരാടിയ ഒ.പി നാണുവേട്ടനെ അദ്ദേഹത്തിന്റെ മരണശേഷവും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് കോളജില്‍ പഠിച്ചിറങ്ങിയ പഴയ കാലത്തെ എസ്എഫ്‌ഐക്കാര്‍.

കുന്ന്യോറമലയിലെ ഒ.പി നാണുവിന്റെ സ്മരണാര്‍ത്ഥം പഴയ എസ്എഫ്‌ഐക്കാര്‍ കൊല്ലം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് സഹായം കൈമാറി. പാലിയേറ്റീവിനുള്ള സഹായ ധനം ഒ.പി നാണുവിന്റെ മകന്‍ ഷജിത്തില്‍ നിന്നും സുരക്ഷാ മേഖലാ കണ്‍വീനര്‍ സി.കെ ഹമീദ് ഏറ്റുവാങ്ങി. പാലിയേറ്റീവ് ഉപകരണം പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീജിത്തില്‍ നിന്നും സുരക്ഷ മേഖലാ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. നാണുവേട്ടന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മഞ്ജുകേശ് അധ്യക്ഷനായി പവിത, ശ്രീജിത്ത്, ലിജിത്ത്, ഷോജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തെറ്റീകുന്ന് – മീവർകണ്ടി ദേവി അന്തരിച്ചു

Next Story

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

Latest from Local News

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി