പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘ലക്ഷാർച്ചന കണ്ട്‌ മടങ്ങുമ്പോൾ’, ‘ആഷാഢമാസം ആത്മാവിൽ മോഹം’, ‘നാടൻപാട്ടിൻറെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.

1947ൽ കുട്ടനാട്ടിലെ മങ്കൊമ്പിലാണ് ഗോപാലകൃഷ്ണൻ്റെ ജനനം. ‘വിമോചന സമരം’ എന്ന ചിത്രത്തിനായി ഗാനം എഴുതിയാണ് മലയാള ചലച്ചിത്രരംഗത്തേക്കുള്ള മങ്കൊമ്പിൻ്റെ ചുവടുവെപ്പ്. 1975ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിനായും ഗാനങ്ങൾ രചിച്ചു. ഈ ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’ എന്ന ഗാനത്തിലൂടെ മങ്കൊമ്പ് ശ്രദ്ധേയനായി.

86 ചിത്രങ്ങൾക്ക് ഗാനം എഴുതിയിട്ടുണ്ട്. പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ബാഹുബലി ഉൾപ്പെടെ നരിവധി അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷണൻ ആണ്

ഉദയം കിഴക്കുതന്നെ, പ്രപഞ്ചവിപഞ്ചിയിലുണരും, അരികിൽ അമൃതകുംഭം, ഓരില ഈരിലക്കാടുറങ്ങി, കലിയോട് കലികൊണ്ട കടലലകൾ, കാരിരുമ്പാണി പഴുതുള്ള, ആരോടും മിണ്ടാത്ത ഭാവം, അമ്പലക്കുന്നിലെ പെണ്ണൊരുത്തി, കാർത്തിക തിരുനാൾ, ആപാദചൂഡം പനിനീര്, ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഹേമമാലിനി, ത്രയമ്പകം വില്ലൊടിഞ്ഞു, സ്വർണച്ചെമ്പകം പൂത്തിറങ്ങിയ, ചിത്രവർണ പുഷ്പജാലമൊരുക്കി, നീലമേഘക്കുട നിവർത്തി, പൗർണമി ചന്ദ്രികയിൽ, വാസനക്കുളിരുമായ്, അഷ്ടമിപ്പൂത്തിങ്കളേ, പ്രേമാനുഭൂതിയുമായെന്നിൽ തുടങ്ങിയവയാണ് മങ്കൊമ്പിൻ്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾ.

Leave a Reply

Your email address will not be published.

Previous Story

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും.

Next Story

അത്തോളി തോരായി ഉണ്ണ്യേച്ച് കണ്ടി ഭഗവതി ക്ഷേത്രം കൊടിയേറ്റം മാർച്ച് 19 ന്

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 29.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 29.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്