ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:തൊഴിലാളികൾക്ക് ആപ്പ് ഹാജർ സംവിധാനം ദുരിതമേറ്റും ഷാഫി പറമ്പിൽ എം.പി

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGS) തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പാർലമെന്റിൽ നൽകിയെങ്കിലും അതിൽ കാര്യമായ പരിഹാരങ്ങൾ ഒന്നുമില്ലെന്ന് ഷാഫി പറമ്പിൽ എം.പി ഉന്നയിച്ച ചോദ്യത്തിന് ഗ്രാമ വികസന മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.

തൊഴിലാളികൾക്കായി 2023 ജനുവരി 1 മുതൽ ‘നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം’ (NMMS) ആപ്പ് ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തൽ നിർബന്ധമാക്കിയതോടെ, തൊഴിലാളികൾ പൂർണ്ണമായും ബുദ്ധിമുട്ടിലാണ്. ഇതാണ് പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കാൻ കാരണമായത്. ഇന്റർനെറ്റ് ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ, സാങ്കേതിക തകരാർ, അപ്‌ലോഡ് പ്രശ്നങ്ങൾ തുടങ്ങിയവ പദ്ധതിയെതന്നെ തകർക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ അവസരമുണ്ട് എന്നു വെളിപ്പെടുത്തിയെങ്കിലും, വാസ്തവത്തിൽ ഇത് വലിയൊരു തലവേദനയായി തുടരുകയാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ബ്ലോക്ക് തല അധികാരികൾക്ക് ഹാജർ അപ്‌ലോഡ് ചെയ്യാനുള്ള അധികാരം നൽകിയെന്ന് പറഞ്ഞിട്ടും, പ്രായോഗികമായി ഇതൊന്നും സഹായിക്കുന്നില്ല. കൂടാതെ പദ്ധതി ഭേദഗതി ചെയ്തുവെന്നും NMMS കൂടുതൽ ഉപയോഗപ്രദമാക്കിയെന്നും സർക്കാർ അവകാശപ്പെടുമ്പോഴും, തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ കാര്യമായ സഹായം ലഭിച്ചിട്ടില്ല. 2024-25 സാമ്പത്തിക വർഷത്തിൽ 95%-96% ഹാജർ NMMS വഴി രേഖപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നെങ്കിലും, അതിൽ എത്ര തൊഴിലാളികൾ ശമ്പളം കിട്ടാതെ കഷ്ടപ്പെട്ടുവെന്നത് മറച്ചുവച്ചിരിക്കുകയാണെന്നും, പദ്ധതി കാര്യക്ഷമമാക്കാൻ വ്യക്തമായ യാതൊരു പദ്ധതിയും സർക്കാർ മുന്നോട്ട് വച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

തൊഴിലാളികൾക്ക് ശമ്പളം പോലും കിട്ടാതെ അവശരാവുമ്പോൾ, പദ്ധതിയെ കൂടുതൽ സങ്കീർണ്ണമാക്കുകയും, ആപ്പ് അടിസ്ഥാനമാക്കിയ ഹാജർ സംവിധാനം ഉപയോഗിച്ച് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Next Story

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

Latest from Main News

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍ തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന