ലോകത്ത് ഇന്നും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനേകം കോടികൾ വരും.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം105 ആണ്. ലോകം വളരെ പുരോഗമിച്ചു എന്ന് നാം അവകാശപ്പെടുമ്പോഴും പട്ടിണിയും ദാരിദ്ര്യവും നിഷേധിക്കാനാവാത്ത യഥാർത്ഥ്യമാണ്. സ്വന്തം സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്ത് ജീവിക്കുന്നവർ മറ്റുള്ളവരുടെ വേദനകളോ പ്രയാസങ്ങളോ അറിയുന്നില്ല. വിശപ്പ് അനുഭവിച്ചവറിയേണ്ട ഒരു യാഥാർത്ഥ്യമാണ്. വിശപ്പിൻ്റെ രുചി എന്താണ് എന്ന് നോമ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ലോകത്തെ മുഴുവൻ പട്ടിണി പാവങ്ങളോടും ഐക്യദാർഢ്യം സ്ഥാപിക്കാൻ വൃതം വിശ്വാസിയെ പ്രേരിപ്പിക്കും.വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആരാണ് മത നിഷേധി എന്നറിയാമോ എന്ന് ചോദിച്ചു കൊണ്ട് ഖുർആൻ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.അനാഥ യെ പരിഗണിക്കാത്തവനും പാവപ്പെട്ടവൻ്റെ ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. (അൽമാഊൻ 1 — 3) ആഹാരം കൊടുക്കാതിരിക്കൽ മാത്രമല്ല. ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാതിരിക്കലും കുറ്റകരമാണ് എന്നതാണ് ഖുർആനിൻ്റെ ഭാഷ്യം. വൃതത്തിലൂടെ വിശപ്പിനെ അറിഞ്ഞും അനുഭവിച്ചും മുന്നോട്ടു പോവുന്ന വിശ്വാസി വിശപ്പനുഭവിക്കുന്നവനെചേർത്തു പിടിക്കാനും അവൻ്റെ വിശപ്പില്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലും എന്നും മുൻനിരയിലുണ്ടാവണം.
Latest from Local News
അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്







